തൊടുപുഴ: ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന ദിനരാത്ര സമരം ജില്ലയില്‍ പുരോഗമിക്കുന്നു. കേരള ജനതയെ പട്ടിണിക്കിടുന്ന സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നിലപാടുകള്‍ക്കെതിരെയാണ് 24 മണിക്കൂര്‍ നീണ്ട സമരവുമായി ബിജെപി രംഗത്തെത്തിയിരിക്കുന്നത്. ജില്ലയില്‍ തൊടുപുഴയിലും മറയൂരിലുമാണ് സമരം പുരോഗമിക്കുന്നത്.
ഇന്നലെ രാവിലെ 10ന് ആരംഭിച്ച സമരപരിപാടി വിവിധ സ്ഥലങ്ങളില്‍ വമ്പിച്ച ജനപിന്തുണയോടെയാണ് മുന്നേറുന്നത്. തൊടുപുഴയിലെ 8 പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും മറയൂര്‍ പഞ്ചായത്തിലുമാണ് സമരം നടക്കുന്നത്. തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ ബിജെപി സംസ്ഥാന സമിതിയംഗം പി പി സാനു സമരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതിയംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ തൊടുപുഴ മുനിസിപ്പല്‍ ബസ് സ്റ്റാന്റില്‍ നടന്ന സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. വൈകിട്ട് 6 മണിയോടെ ദേശീയ
നിര്‍വ്വാഹക സമിതിയംഗം വി മുരളീധരന് ധര്‍ണ്ണയില്‍ പങ്കെടുത്ത് സംസാരിച്ചു.
മണക്കാട് പഞ്ചായത്തില്‍ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി ആര് വിനോദ്, പുറപ്പുഴയില്‍ ജില്ലാ ജന. സെക്രട്ടറി കെ എസ് അജി, കരിങ്കുന്നത്ത് സംസ്ഥാന സമിതിയംഗം ക്യാപ്റ്റന്‍ കെ എ പിള്ള, മുട്ടത്ത് സംസ്ഥാന സമിതിയംഗം കെ എന്‍ ഗീതാകുമാരി, വെള്ളിയാമറ്റത്ത് സംസ്ഥാന സമിതിയംഗം പി എ വേലുക്കുട്ടന്, കരിമണ്ണൂരില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം എന്‍ ഐ രവീന്ദ്രന്, വണ്ണപ്പുറത്ത് ജില്ലാ പ്രസിഡന്റ് ബിനു ജെ കൈമള്‍, കോടിക്കുളത്ത് ജില്ലാ കമ്മിറ്റിയംഗം തട്ടക്കുഴ രവി എന്നിവര്‍ സമരപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് ഇന്ന് രാവിലെ 10ന് തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കും.
ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് അഡ്വ. എസ് പ്രവീണ്‍, ബിജെപി മണ്ഡലം പ്രസിഡന്റ് റ്റി എസ് രാജന്, മണ്ഡലം ഭാരവാഹികളായ എസ് പത്മഭൂഷണ്‍, പി ജി രാജശേഖരന്, സുരേഷ് കണ്ണന്, പ്രസാദ്, സനല്‍, മോര്‍ച്ച ഭാരവാഹികളായ അഡ്വ. വിനയരാജ്, സാബു, പ്രബീഷ് എന്നിവര്‍ വിവിധ പഞ്ചായത്തുകളിലും സമാപന യോഗത്തി
ല്‍ പങ്കെടുക്കും. കേന്ദ്ര സര്‍ക്കാര്‍ അരി കൃത്യമായി വിതരണം ചെയ്യാതെ അലംഭാവം കാണിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെയാണ് ബിജെപിയുടെ ദിനരാത്ര സമരം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: