ചെര്‍പ്പുളശ്ശേരി: വിവിധ പേരുകളിലെടുത്ത നൂറ്റിമുപ്പതോളം എടിഎം കാര്‍ഡുകളുമായി ചെര്‍പ്പുളശ്ശേരി കുരുമാനാംകുര്‍ശ്ശി സ്വദേശിയെ തെലങ്കാന പോലീസ് പിടികൂടി. ചെര്‍പ്പുളശ്ശേരി മഞ്ഞളാംങ്ങാടന്‍ സുലൈമാനെയാ (46)ണ് ചെര്‍പ്പുളശ്ശേരി സിഐയുടെ സഹായത്തോടെ അറസ്റ്റ് ചെയ്തത്. ഇയാള്‍ ഇപ്പോള്‍ താമസിക്കുന്ന എലിയപ്പറ്റയിലെ വാടകവീട്ടില്‍നിന്ന് ഇന്നലെ രാവിലെയാണ് കസ്റ്റഡിയിലെടുത്തത്.
പാക്കിസ്ഥാന് ലോട്ടറി അടിച്ചെന്ന് മൊബൈലില്‍ സന്ദേശം നല്കി ഹൈദരാബാദില്‍ തട്ടിപ്പ് നടത്തിയ കേസ് സുലൈമാന്റെ പേരിലുണ്ട്. തുടര്‍ന്ന് സൈബര്‍ സെല്ലുമായി നടത്തിയ അന്വേഷണത്തില്‍ ഈ മെസേജുകള്‍ എത്തിയത് പാകിസ്ഥാനില്‍നിന്നാണെന്ന് മനസ്സിലായി. ഇതേ തുടര്‍ന്ന് ചെര്‍പ്പുളശ്ശേരി പോലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സമാനമായ തട്ടിപ്പു കേസില്‍ നേരത്തെ ഇയാളെ ചെര്‍പ്പുളശ്ശേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പലര്‍ക്കും അയ്യായിരം രൂപ വീതം നല്‍കിയാണ് ഇയാള്‍ ബാങ്ക് അക്കൗണ്ടുണ്ടാക്കി പാസ് ബുക്കും എടിഎം കാര്‍ഡും സ്വന്തമാക്കിയത്. വിദ്യാര്‍ത്ഥികളുടെ പേരിലടക്കം അക്കൗണ്ടു സംഘടിപ്പിച്ചു. ഈ അക്കൗണ്ടുകളിലേക്ക് പാക്കിസ്ഥാന്, യമന്‍ എന്നിവിടങ്ങളില്‍നിന്ന് പണമെത്തിയിരുന്നുവെന്ന് സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് കേരളാ പോലീസും ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. പ്രതിദിനം ആറു ലക്ഷം രൂപ വരെ ഇയാള്‍ വിവിധ അക്കൗണ്ടുകളിലൂടെ പിന്‍വലിച്ചിട്ടുണ്ടെന്നും കണ്ടെത്തി. ശനിയാഴ്ചയും ആറു ലക്ഷം രൂപ പിന്‍വലിച്ചിരുന്നു. ഈ പണം തീവ്രവാദ ബന്ധമുള്ള വ്യക്തികള്‍ക്ക് സ്ഥിരമായി കൈമാറുന്നതായാണ് പോലീസ് സംശയം.
മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വ്യക്തികള്‍ക്കാണ് പണം കൂടുതലായും കൈമാറുന്നത്. ഒരു ലക്ഷം രൂപക്ക് രണ്ടായിരം രൂപ കമ്മീഷനായി ലഭിക്കുന്നുണ്ടെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ആദ്യം ഇത് ഹവാലാ ഇടപാടാണെന്ന് കരുതിയെങ്കിലും പിന്നീടാണ് തീവ്രവാദ ബന്ധം സംശയിച്ചത്. ഈ വഴിക്കുള്ള അന്വേഷണം നടക്കുകയാണ്. എടിഎം കാര്‍ഡ് ഉടമകളെക്കുറിച്ചും അന്വേഷണം തുടങ്ങി. മാന്യമായി വസ്ത്രം ധരിച്ച് വാഹനങ്ങളിലാണ് ഇയാള്‍ സഞ്ചരിച്ചിരുന്നത്. തെരുവു കച്ചവടക്കാര്‍ക്കുള്ള സാധനങ്ങള്‍ ഇറക്കിക്കൊടുക്കുന്ന ജോലിയും ഇയാള്‍ നടത്തുന്നു. ഇത് ഒരു മറയായി ഉപയോഗിക്കുകയായിരുന്നുവെന്ന് പോലീസ് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: