ആലപ്പുഴ: ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറെ സസ്പ്പെന്റ് ചെയ്തതിനെതിരെയുള്ള സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിലപാട് സഹകരണമന്ത്രിക്കെതിരെയുള്ള കുറ്റപത്രമാണെന്ന് ബിജെപി ജില്ലാ ഭാരവാഹി യോഗം ആരോപിച്ചു. ജില്ലയിലെ സഹകരണ ബാങ്കുകളില്‍ നടന്ന അഴിമതികളില്‍ ആരോപണ വിധേയായ ജോയിന്റ് രജിസ്റ്റാര്‍ അഴിമതിക്കാരിയല്ലെന്ന് ആലപ്പുഴ ജില്ലയുടെ ചുമതലയുള്ള സിപിഎം മന്ത്രി സുധാകരന് പരസ്യ നിലപാടെടുക്കുമ്പോള്‍ സഹകരണ വകുപ്പ് ജെആറിനെ സസ്പെന്റ് ചെയ്ത് സിപിഎംമ്മിലെ ഗ്രൂപ്പിസം വെളിവാക്കുന്നതെന്ന് യോഗം വിലയിരുത്തി.
ജെആറിനെ സസ്പ്പെന്റ് ചെയ്തതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന സിപിഎം ജില്ലാ നേതൃത്വത്തിന്റെ വെളിപ്പെടുത്തല്‍ സഹകരണ മേഖലയിലെ അഴിമതിക്കാരെ സംരക്ഷിക്കാനുള്ള ശ്രമമാണെന്നും യോഗം കുറ്റപ്പെടുത്തി.
ജില്ലാ പ്രസിഡന്റ് കെ.സോമന് അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. മേഘലാ സംഘടനാ സെക്രട്ടറി എല്‍. പത്മകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഡി. അശ്വനീദേവ്, പാലമറ്റത്ത് വിജയകുമാര്‍, പി.കെ. വാസുദേവന്‍, എം.വി ഗോപകുമാര്‍, എല്‍.പി. ജയചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: