കോഴിക്കോട്: നാടകവിലക്ക് ഏര്‍പ്പെടുത്തിയ സിപിഎമ്മിന്റെ നടപടി ആ പാര്‍ട്ടി വച്ചുപുലര്‍ത്തുന്ന അസഹിഷ്ണുതയുടെ തെളിവാണെന്ന്് ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍മാസ്റ്റര്‍ പറഞ്ഞു.
എന്‍. പ്രഭാകരന്റെ തിയ്യൂര്‍ രേഖകള്‍ എന്ന നോവലിന്റെ നാടകാവിഷ്കാരത്തിനാണ് സിപിഎം വിലക്കേര്‍പ്പെടുത്തി അപഹാസ്യരായിരിക്കുന്നത്. വിലക്ക് ലംഘിച്ചുകൊണ്ട് പാര്‍ട്ടി അണികള്‍ നാടകം കാണാനെത്തിയത് പാര്‍ട്ടി കേന്ദ്രങ്ങളിലെ പുതിയ മാറ്റത്തിന്റെ സൂചനയാണ്. ആവിഷ്കാരസ്വാതന്ത്ര്യത്തിനെതിരായ സിപിഎമ്മിന്റെ കടന്നുകയറ്റത്തിനെതിരെ സാംസ്കാരിക ലോകം പ്രതികരിക്കണം. പ്രമുഖ നാടക പ്രവര്‍ത്തകരാണ് നാടകം തയ്യാറാക്കിയത്. തങ്ങളുടെ രാഷ്ട്രീയ ഇംഗിതത്തിനൊത്ത് പോകാത്ത കലാസൃഷ്ടികള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് പാര്‍ട്ടി പിന്തുടരുന്ന സ്റ്റാലിനിസ്റ്റ് ബാധയെയാണ് കാണിക്കുന്നത്. സംസ്ഥാന നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് വിലക്കേര്‍പ്പെടുത്തിയ തീരുമാനമുണ്ടായത്.
ഇടതു സഹയാത്രികനായ എഴുത്തുകാരന്റെ നാടകം ഇടതു പക്ഷ യുവ പ്രവര്‍ത്തകന്റെ സ്മരണക്കാണ് സംഘടിപ്പിച്ചത്. ഇതിനെപ്പോലും സഹിഷ്ണുതയോടെ കാണാന്‍ തയാറാകാത്ത സിപിഎമ്മിന്റെ ഫാസിസ്റ്റ് പ്രവണതയ്ക്കെതിരെ പൊതുജനമനസ്സാക്ഷി ഉയരണം അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: