ന്യൂദല്‍ഹി: അല്‍-ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ലാദനെ പാക്കിസ്ഥാനിലെ അബോട്ടാബാദില്നിന്നും പിടികൂടി വധിച്ച യുഎസിന്റെ നടപടി നിയമവിരുദ്ധമാണെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍. ലോകത്തിന് തന്നെ ഭീഷണിയായിരുന്ന അല്‍ഖ്വയ്ദയും യുഎസും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഫലമായിട്ടാണ് ലാദനെ കൊന്നത് എന്നതാണ് യുഎസ് നല്കുന്ന മറുപടി. എന്നാല്‍ ലാദനെ കൊന്നത് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ശക്തമായ ലംഘനമാണ്. പാക്കിസ്ഥാന് ഓണ്‍ലൈന്‍ ന്യൂസ് ഏജന്‍സിയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തിറക്കിയത്. യുഎസ് പാക്കിസ്ഥാനില്‍ നടത്തുന്ന വ്യോമാക്രമണത്തില്‍ നിരവധി സാധാരണക്കാരായ ജനങ്ങളാണ് കൊല്ലപ്പെടുന്നത്. ഗോണ്ടിനാമോ ജയില്‍ 2011 ല്‍ അടച്ചുപൂട്ടുമെന്ന് പറഞ്ഞ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ ഇതുവരെ വാഗ്ദാനം പാലിച്ചിട്ടില്ല. 171 പേര് ഇപ്പോഴും ജയിലില്‍ കഴിയുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞവര്‍ഷം മെയിലാണ് ലാദനെ അബോട്ടാബാദിലെ വസതിയില്‍ യുഎസ് സൈന്യം വധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: