പാറശ്ശാല: പാറശ്ശാല ഇഞ്ചിവിളയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം ഗുണ്ടകളുടെ ആക്രമണത്തില്‍ നിരവധി വാഹനങ്ങള്‍ തല്ലിതകര്‍ത്തു. രണ്ടു ബിജെപി പ്രവര്‍ത്തകര്‍ പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.ഞായറാഴ്ച രാത്രി പത്തു മണിയോടെയാണ് സിപിഎം ആക്രമം അഴിച്ചുവിട്ടത്. മദ്യലഹരിയില്‍ വന്ന സിപിഎം പ്രവര്‍ത്തകര്‍ വീടിനു സമീപം നിന്നിരുന്ന ബിജെപി പ്രവര്‍ത്തകനെ ആക്രമിക്കുകയും സമീപത്ത് വച്ചിരുന്ന ബൈക്കിനെയും തല്ലിത്തകര്‍ത്ത് സമീപത്തുള്ള കുഴിയില്‍ ഇടുകയും ചെയ്തിരുന്നു.ഇതോടൊപ്പം ഇഞ്ചിവിളയില്‍ സ്ഥാപിച്ചിരുന്ന കൊടിമരത്തെ അടിച്ചു തകര്‍ക്കുവാനും ശ്രമിച്ചു.ഇത് ചോദിക്കാനുത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ കമ്പിയും, വടിവാളും ഉപയോഗിച്ച് അടിക്കുകയും കല്ലെറിയുകയും ചെയ്തിരുന്നു. തുടര്‍ന്ന് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.ഇവര്‍ താലുക്ക് ആശുപത്രിയില്‍ ചികിത്സതോടി.സ്ഥലത്ത് എത്തിയ പോലീസ് നിരപരാധിയായ ഒരു ബിജെപി പ്രവര്‍ത്തകനെയും, ആക്രമണം നടത്തിയ ഒരു സിപിഎം പ്രവര്‍ത്തകനേയും ജീപ്പില്‍ കയറ്റിയെങ്കിലും ജനങ്ങളുടെ മുമ്പില്‍ വച്ചു തന്നെ സിപിഎം പ്രവര്‍ത്തകനെ ഇറക്കി വിടുകയായിരുന്നു. ഇഞ്ചിവിള ലോക്കല്‍ കമ്മറ്റി പ്രവര്‍ത്തകന്റെ നേതൃത്യത്തിലാണ് ആക്രമണം നടത്തിയത്.
ആക്രമണത്തിനു ശേഷംവീണ്ടും തിങ്കളാഴ്ച രാവിലെ മാരകയുധങ്ങളുമായി ഇരുപതോളം സിപിഎം ഗുണ്ടകള്‍ മറ്റൊരു ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ കയറി ആക്രമിക്കുവാന്‍ ശ്രമിക്കുകയും വീട്ടുപകരണങ്ങള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. വീട്ടിലുണ്ടായിരുന്ന 66 വയസ്സുള്ള ഒരു സ്ത്രീ കുഴഞ്ഞു വീണു. പോലീസെത്തി കാഴ്ചക്കാരെ പോലെ നില്ക്കുക മാത്രമാണ് ചെയ്തുതെന്ന് നാട്ടുകാര്‍ പറയുന്നു. ആക്രമണം നടത്തിയ സിപിഎം പ്രവര്‍ത്തകനെ പിടികൂടാന്‍ പാറശ്ശാല പോലീസിന് കഴിഞ്ഞിട്ടില്ല, രാത്രി എട്ടുമണി കഴിഞ്ഞാല്‍ ഇഞ്ചി വിളയില്‍ ഒരു കടയുടെ മുന്നില്‍ കൂട്ടംകുടി ഇരുന്ന് പരസ്യമായി മദ്യപാനവും അതുവഴി വരുന്ന യുവാക്കളെ പിടിച്ചു നിറുത്തി മര്‍ദ്ദിക്കുകയും പിടിച്ചുപറിക്കുകയും സ്ഥിരം സംഭവമാണെന്ന് പരിസരത്തുള്ളവര്‍ പറയുന്നു.ഇഞ്ചിവിള ഭാഗങ്ങളില്‍ ബിജെപിയുടെ കൊടിമരങ്ങളും പോസ്റ്റര്‍ എന്നിവയും വ്യാപകമായി നശിപ്പിക്കപ്പെടുന്നതായി പരാതിയുണ്ട്. വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.ഇതിന്റെ തുടര്‍ച്ച എന്ന രീതിയിലാണ് ഇത്തരം സംഭവങ്ങള്‍ അവര്‍ത്തിക്കപ്പെടുന്നത്. സിപിഎമ്മിന്റെ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വമാണ് പോലീസിനെ നിയന്ത്രിക്കുന്നതെന്നും ആരോപണമുണ്ട്.പ്രതികളെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ കിട്ടിയാലും അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: