കൊച്ചി: ചോറ്റാനിക്കരയില്‍ മാലിന്യ പ്രശ്നത്തെത്തുടര്‍ന്ന് അടച്ചുപൂട്ടാന്‍ നോട്ടീസ് ലഭിച്ച ഹോട്ടലുകള്‍ പത്ത് ദിവസത്തിനകം ശാസ്ത്രീയ സെപ്ടിക് ടാങ്ക് സംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
നിലവിലെ സംവിധാനം ശാസ്ത്രീയമായി നവീകരിക്കുകയോ പുനഃനിര്മിക്കുകയോ വേണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഇതിനായി പഞ്ചായത്ത് അധികൃതരും ജില്ലാ മെഡിക്കല്‍ ഓഫീസറുമായി ചര്‍ച്ച നടത്തി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. ചോറ്റാനിക്കരയില്‍ ഹോട്ടലുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ അടച്ചു പൂട്ടാന്‍ ജില്ലാ ദുരന്ത നിവാരണ സമിതിയുടെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറാണ് നോട്ടീസ് നല്‍കിയത്. കക്കൂസ് മാലിന്യം പൊതുകാനയിലേക്ക് ഒഴുക്കി വിടുന്ന സ്ഥാപനങ്ങള്‍ ഗുരുതരമായ പരിസ്ഥിതി പ്രശ്നമുണ്ടാക്കുന്നുവെന്നു കണ്ടാണ് ജില്ലാ ഭരണകൂടം നോട്ടീസ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: