തുറവൂര്‍: കോടംതുരുത്ത് പഞ്ചായത്തില്‍ അര്‍ബുദ രോഗികളുടെ എണ്ണം ദിനംപ്രിതി വര്‍ധിക്കുന്നു. അടുത്ത കാലത്ത് പഞ്ചായത്തില്‍ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. ഇതിന് മുമ്പ് നടത്തിയ പഠനത്തിലാണ് ദിന്ന ശേഷിയുള്ള കുട്ടികളുടെ എണ്ണം കൂടുതലാണെന്ന് കണ്ടെത്തിയിരുന്നത്.
വൃക്ക, ക്ഷയരോഗികളും ഇവിടെ ധാരാളമുണ്ട്. ഇടത്തോടുകളാല്‍ ചുറ്റപ്പെട്ട ഈ പ്രദേശത്തെ ജലസ്രോതസ്സുകളിലേക്ക് ഒഴുകിയെത്തുന്നത് മത്സ്യ സംസ്ക്കരണ ഫാക്ടറികളിലെ രാസവസ്തുക്കള്‍ അടങ്ങിയ വിഷമയമായ ജലമാണ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു.
ഈ മേഖലയിലെ ജല സ്രോതസുകള്ളില് ഇരുമ്പിന്റെ അംശം കൂടിയതും ഗുരുതര രോഗങ്ങള്‍ക്ക് കാരണമാണെന്ന് പഠനത്തില്‍ കണ്ടെത്തി. മത്സ്യസംസ്ക്കരണ ശാലകളില്‍ അനാരോഗ്യ ജോലി സാഹചര്യവുമുണ്ട്. അരൂര്‍, എഴുപുന്ന, കോടംതുരുത്ത്, കുത്തിയ തോട്, തുറവൂര്‍, പട്ടണക്കാട്, തൈക്കാട്ടുശേരി, പാണാവള്ളി പഞ്ചായത്തുകളിലും രോഗബാധിതര്‍ ധാരാളം പേരുണ്ട്.
വിഷജലം ഒഴുക്കുന്ന ഫാക്ടറികള്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ ദുരുഹതയുള്ളതായി ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണ സമിതികളും സംസ്ഥാന ആരോഗ്യ വകുപ്പും പ്രദേശത്തെ അര്‍ബുദം തടയാനുള്ള ഫലപ്രദമായ നടപടി സ്വീകരിക്കാന്‍ ഇനിയെങ്കിലും തയ്യാറാകണമെന്ന ആവശ്യം ശക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: