കുട്ടനാട്: കുട്ടനാട് നിയോജകമണ്ഡലത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ വിവിധ പഞ്ചായത്തുകളില്‍ പുതിയ പൈപ്പ് ലൈന്‍ സ്ഥാപിച്ചു കുടിവെള്ളം എത്തിക്കുന്നതിനു 38 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി എംഎല്‍എ തോമസ് ചാണ്ടി അറിയിച്ചു.
വീയപുരം പഞ്ചായത്തില്‍ 5-ാം വാര്‍ഡില്‍ ആനവിരുത്തില് മുതല്‍ പണിക്കംപറമ്പ് വരെ 9.5 ലക്ഷം രൂപയും പുളിങ്കുന്ന് പഞ്ചായത്തില്‍ മങ്കൊമ്പ് ക്രോസിങ്ങിനു 2.40 ലക്ഷം രൂപയും അറുപതില്‍ചിറ എസ്ഇ കോളനിയിലേക്കു 3.25 ലക്ഷം രൂപയും, രാമങ്കരി പഞ്ചായത്തില്‍ ഗവ. എല്‍പി സ്കൂള്‍ മുതല്‍ ഋഷികേശമന്ദിരം വരെ 5.88 ലക്ഷം രൂപയും, കൈനകരി പഞ്ചായത്തില്‍ കൈനകരി പള്ളി മുതല്‍ തോട്ടുകടവ് വരെ 17 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.
കൂടാതെ കുട്ടനാട്ടിലെ മുഴുവന്‍ പഞ്ചായത്തുകളുടെയും പഴയ പൈപ്പ് ലൈന്‍ മാറ്റി പുതിയതു സ്ഥാപിക്കുന്നതിനായി 194 കോടി രൂപയുടെ കുട്ടനാട് സമഗ്ര കുടിവെള്ള പദ്ധതി സര്‍ക്കാരിലേക്കു സമര്‍പ്പിച്ചു. ഇത്തവണത്തെ ബജറ്റില്‍ ഇതിനുള്ള മുഴുവന്‍ തുകയും അനുവദിച്ചു കിട്ടുമെന്നു പ്രതീക്ഷിക്കുന്നതായും ഭരണാനുമതി ലഭിച്ച പ്രവര്‍ത്തികള്‍ ടെന്‍ഡര്‍ വിളിച്ചു പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചു കുടിവെള്ളം എത്തിക്കുവാനുള്ള നടപടി സ്വീകരിക്കണമെന്നും തിരുവല്ല ജലഅതോറിറ്റി എക്സിക്യൂട്ടീവ് എന്ജിനീയര്ക്കു നിര്‍ദേശം നല്‍കിയതായും എംഎല്‍എ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: