ഇരിങ്ങാലക്കുട: ശ്രീ കൂടല്‍മാണിക്യം ക്ഷേത്രഭൂമി പുറംപോക്ക് ഭൂമിയാണെന്ന് അവകാശപ്പെട്ട് ചിലര്‍ നടക്കുന്ന ഗൂഢനീക്കം തടയണമെന്ന് ഹിന്ദു ഐക്യവേദി മുകുന്ദപുരം താലൂക്ക് സമിതി യോഗം ദേവസ്വം ഭരണസമിതിയോട് ആവശ്യപ്പെട്ടു. കിഴക്കേനടയിലുള്ള ഭൂമിയും വഴിയും ക്ഷേത്രഭൂമിയാണ്. ഭൂമി തട്ടിയെടുക്കുവാനുള്ള ഗൂഢശ്രമത്തെ ഭക്തജനങ്ങളെയും ഹിന്ദു സംഘടനകളെയും അണിനിരത്തി സംരക്ഷിക്കുമെന്നും യോഗം പറഞ്ഞു.
താലൂക്ക് രക്ഷാധികാരി വാസു ചുള്ളിപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം അഡ്വ.രമേഷ് കൂട്ടാല, ജില്ല സംഘടനാ സെക്രട്ടറി രാജീവ് ചാത്തമ്പിള്ളി, ജില്ല സെക്രട്ടറി സുനില്‍കുമാര്‍ ആറാട്ടുപുഴ, ജില്ല സമിതി അംഗം വി.ബാബു, താലൂക്ക് സംഘടന സെക്രട്ടറി ജയരാജ്, ടി.എം.മനോഹരന്, വി.വി.ഷാജന്, ഷാജു തൊട്ടിപ്പാള്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: