പാലക്കാട് : നൂറ്റിമുപ്പതിലധികം എടിഎം കാര്‍ഡുകളും ബാങ്ക് പാസ്ബുക്കുകളുമായി ചെര്‍പ്പുളശ്ശേരി സ്വദേശി പിടിയിലായ സംഭവം എന്‍ഐഎക്ക് കൈമാറിയേക്കും. തീവ്രവാദ ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണിത്. ഓണ്‍ലൈന്‍ ലോട്ടറി സംബന്ധിച്ച വിവരങ്ങളടങ്ങിയ മൊബൈല്‍ സന്ദേശത്തിന്റെ പ്രഭവകേന്ദ്രം പാക്കിസ്ഥാനാണെന്നാണ് സൂചന.
ബാങ്ക് അക്കൗണ്ട് ഉടമകളുടെ ഇപ്പോഴത്തെ പ്രവര്‍ത്തനവും മുന്‍കാല പ്രവര്‍ത്തനവും വിശദമായി അന്വേഷിക്കും. അക്കൗണ്ട് ഉടമകളായ മുഴുവന്‍ പേരെയും അടുത്ത ദിവസം തന്നെ പോലീസ് അന്വേഷണത്തിനായി വിളിപ്പിക്കും. ഹൈദരബാദ് പോലീസ് മാത്രമാണ് സുലൈമാനെതിരെ ഇപ്പോള്‍ കേസെടുത്തിട്ടുള്ളത്.
മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ച് എടുത്ത ബാങ്ക് അക്കൗണ്ടുകള്‍ കേരളത്തിലാണ്. അതിനാല്‍ കേരളപോലീസും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട്. ഏതെല്ലാം ബാങ്കുകളില്‍ നിന്നാണ്, ആരുടേയെല്ലാം പേരിലാണ് അക്കൗണ്ടുകള്‍ എന്ന കാര്യവും അന്വേഷണവിധേയമാക്കും. ഒരു ദിവസം ആറ് ലക്ഷത്തോളം രൂപ പിന്‍വലിച്ച് പ്രത്യേക കേന്ദ്രങ്ങളില്‍ എത്തിക്കണമെങ്കില്‍ കൃത്യമായി അക്കൗണ്ടുകളില്‍ പണം വന്നിരിക്കണം.
അക്കൗണ്ടുകള്‍ കൊടുത്ത മൊബൈല്‍ നമ്പറുകള്‍ സുലൈമാന്റേതാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇയാള്‍ക്ക് എത്ര മൊബൈല്‍ നമ്പറുകളുണെന്ന കാര്യവും അന്വേഷിക്കേണ്ടതുണ്ട്. വിവിധ എടിഎം കാര്‍ഡുകള്‍ മുഖേന ശേഖരിക്കുന്ന പണം പെരിന്തല്‍മണ്ണ കേന്ദ്രമായാണ് ഹവാലാ രീതിയില്‍ സ്വരൂപിക്കുന്നെതെന്ന കാര്യവും പോലീസിന് അറിവായിട്ടുണ്ട്.
ഒരു ലക്ഷം രൂപയ്ക്ക് അയ്യായിരം മുതല്‍ പതിനയ്യായിരം വരെ രൂപ ഇയാള്‍ കമ്മിഷന് പറ്റിയിരുന്നെന്നും പറയുന്നു. നാലുവര്‍ഷം മുമ്പു വരെ വിദേശത്തു ജോലിയുണ്ടായിരുന്ന സുലൈമാന്‍ ആ ബന്ധമുപയോഗിച്ചാണു നാട്ടില്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്പ്പെട്ടതത്രെ. തെരുവോരങ്ങളില്‍ കച്ചവടം ചെയ്യുന്നവര്‍ക്കു സാധനങ്ങള്‍ എത്തിച്ചു നല്കുന്ന ജോലിയാണ് ഇയാള്‍ ഇതിനു വേണ്ടി മറയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: