കോഴിക്കോട്: നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി കോഴിക്കോട്ട് ചലച്ചിത്ര പ്രവര്‍ത്തകരുടെയും സാംസ്കാരിക പ്രവര് ത്തകരുടെയും കൂട്ടായ്മ. കിഡ്സണ്‍ കോര്‍ണറില്‍ നടന്ന പ്രതിഷേധ കൂട്ടാ യ്മ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ പ്രതിരോധിക്കാന്‍ ഒരുമിച്ചു നില്‍ക്കുമെന്നും സഹപ്രവര്‍ത്തകയ്ക്ക് നേരെയുണ്ടായ അക്രമത്തെ അപലപിക്കുന്നതായും അഭിപ്രായപ്പെട്ടു. ആത്മാഭിമാനത്തോടെയുള്ള ജീവിതം എല്ലാ മനുഷ്യരെയും പോലെ സ്ത്രീകളുടെയും അവകാശമാണ്. സ്ത്രീയുടെ അന്തസ്സിനെതിരെയുള്ള എല്ലാ നീക്കങ്ങളും ചെറുത്തുതോല്‍പ്പിക്കാന്‍ കൂട്ടായ്മയിലെ ഓരോ വ്യക്തിയും അണിനിരക്കുമെന്നും പ്രതിജ്ഞയെടുത്തു.
കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സംവിധായകരായ വി.എം. വിനു, കെ.പി. സു നില്, പി.കെ. രാധാകൃഷ്ണ ന്, പി. കെ. ബാബുരാജ്, ബി പിന് പ്രഭാകരന്, ഹരിദാസ് കേശവന്, നടന്മാരായ കോഴിക്കോട് നാരായണന് നായര്‍, നിര്‍മ്മല്‍ പാലാഴി, ബാബുസാമി, സി. വി. ദേവ്, ജയരാജ്, നടി നിത്യാദാസ്, ഹെന്ന ജയന്ത്, പി. ആര്. നാഥന്, കെ.പി. സുധീര, ദീദി ദാമോദരന്‍, ഗായകന് സുനില്‍കുമാര്‍, ക്യാമറാമാന് വേണുഗോപാല്‍, അനില്‍കുമാര്‍ തിരുവോത്ത്, അജിത, തേജ് മെര് വിന്, കമാല്‍ വരദൂര്‍, ഭാസി മലാപ്പറമ്പ്, മുരളി ബേപ്പൂര്‍, ഡോ. ബിനു പുരുഷോത്തമന്, സജിത്ത് പല്ലവി, ശാരദ പാലത്ത്, രശ്മി ഷാജൂണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പെണ്ണൊരുമ സ്ത്രീ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ വി.പി. സുഹറ, കെ.കെ. രമ, ഗാര്‍ഗി, അജിത, വിജി, ജാന്‍സി, സ്മിത തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: