തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ 2017-18 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് സെനറ്റ് യോഗത്തില്‍ അവതരിപ്പിച്ചു. പദ്ധതിയേതര ഇനത്തില്‍ 429.92 കോടി രൂപ വരവും 433.92 കോടി രൂപ ചെലവും നാല് കോടി രൂപ കമ്മിയും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് സിന്‍ഡിക്കേറ്റംഗവും ഫിനാന്‍സ് കമ്മിറ്റി കണ്‍വീനറുമായ അഡ്വ. കെ.എച്ച്. ബാബുജാന് സെനറ്റില്‍ അവതരിപ്പിച്ചു. വൈസ് ചാന്‍സലര്‍ പ്രൊഫ. പി.കെ രാധാകൃഷ്ണന് അദ്ധ്യക്ഷനായിരുന്നു.
കേരള സര്വകലാശാലയുടെയുടെ അക്കാദമിക്-ഗവേഷണ കേന്ദ്രമായ കാര്യവട്ടം ക്യാമ്പസിനെ മികവിന്റെ കേന്ദ്രമാക്കാന്‍ കേരള സര്‍ക്കാര്‍ ഇന്‍ഫ്രാസ്ട്രകചര്‍ ഫണ്ടിംഗിനായി രൂപീകരിച്ച കിഫ്ബിയിലുള്‍പ്പെടുത്തി 300 കോടി രൂപയുടെ കര്‍മ്മ പദ്ധതിയ്ക്ക് തുടക്കമിടും. അന്താരാഷ്ട്ര കേരള പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കാര്യവട്ടം ക്യാമ്പസില്‍ നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്ന കേരള ഗ്രാമം പദ്ധതിയാണ് ഏറ്റവും ശ്രദ്ധേയം. ഐക്യകേരളത്തിന്റെ 60 ാം വര്‍ഷത്തില്‍ മലയാളികള്‍ക്ക് സമര്‍പ്പിക്കുന്ന ഏറ്റവും വലിയ സംഭാവനയാണ് കേരള ഗ്രാമം. ബോട്ടണി പഠനവകുപ്പിന്റെ കീഴില്‍ ലോകോത്തര നിലവാരമുള്ള ബൊട്ടാണിക്കല്‍ ഗാര്ഡന് നിര്‍മ്മിക്കാനും പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുണ്ട്. 15 ലക്ഷം രൂപയാണ് ഇതിനായി വകയിരിത്തിയിരിക്കുന്നത്.
പ്രധാന പദ്ധതികള്‍ : ജീവനക്കാര്‍ക്കായി ബാച്ചിലേഴ്സ് ഹോസ്റ്റല്‍ നിര്‍മ്മിക്കും.മാലിന്യനിര്‍മാര്‍ജ്ജനത്തിന് 10 ലക്ഷം, സര്‍വകലാശാല പ്രസ്സിന്റെ നവീകരണത്തിന് 50 ലക്ഷം, യുഐടി, യുഐഎം, കെയുസിടിഇ നവീകരണത്തിന് 50 ലക്ഷം രൂപയുമാണ് വകയിരുത്തിയത്.
പുതിയ നിര്‍മാണങ്ങള്‍: ചാന്‍സലേഴ്സ് മള്‍ട്ടിപ്ലക്സ് നിര്‍മ്മിക്കും. സ്റ്റുഡന്റ് ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നതിന് 2 കോടി പാളയം ക്യാമ്പസില്‍ പുതിയ ഓഫീസ് മന്ദിര നിര്‍മ്മാണത്തിന് 2.50 കോടി. അഡ്വാന്‍സ്ഡ് നാനോഫോട്ടോണിക്സ് ലബോറട്ടറിക്ക് 41.50 രൂപ. ശംഖുപുഷ്പത്തിന്റെ ഔഷധമൂല്യത്തെക്കുറിച്ചുളള പഠനത്തിന് 42.80 ലക്ഷം. ബയോഡൈവേഴ്സിറ്റി കണ്‍സര്‍വേഷന്‍ സെന്ററിന് 1.39 കോടി.
മറ്റ് പൊതു പദ്ധതികള്‍: എല്ലാ നവംബര്‍ ഒന്നിനും ഒഎന്‍വി സ്മാരക പ്രഭാഷണം സംഘടിപ്പിക്കും. മലയാള ഭാഷയിലെ സമഗ്രസംഭാവനയ്ക്ക് ഒരു ലക്ഷം രൂപയുടെ പുരസ്കാരം. സര്‍വകലാശാല പൈതൃക മ്യൂസിയം സ്ഥാപിക്കും.
പുതിയ സെന്ററുകള്‍/കോഴ്സുകള്‍: കൊല്ലം, ആലപ്പുഴ, പന്തളം എന്നിവിടങ്ങളിലെ ജില്ല ഇന്‍ഫര്‍മേഷന്‍ കേന്ദ്രങ്ങള്‍ റീജണല്‍ ഫെസിലിറ്റേഷന്‍ സെന്ററുകളായി ഉയര്‍ത്തും. ആലപ്പുഴയിലെ കേരള യൂണിവേഴ്സിറ്റി റിസര്‍ച്ച് ആന്‍ഡ് റീജണല്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ നവീകരിക്കും. സര്‍വകലാശാലയുടെ കീഴിലുള്ള അസ്ട്രോണമിക് ഒബ്സര്‍വേറ്ററിയെ അക്കാദമിക് ടൂറിസ്റ്റര്‍ ഡെസ്റ്റിനേഷനാക്കും.അടൂര്‍, കൊല്ലം,ആലപ്പുഴ എന്നിവിടങ്ങളില്‍ വിദൂര വിദ്യാഭ്യാസത്തിന് റീജണല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കും. ഓണ്‍ലൈന്‍ കോഴ്സുകള്‍ക്കായി 5 ലക്ഷം.യൂണിവേഴ്സിറ്റി കോളേജ് ഓഫ് എന്‍ജിനീയറിംഗില്‍ എംടെക് കോഴ്സുകള്‍ ആരംഭിക്കും.
പുതിയ യുഐടികള്‍: കോവളം (കാഞ്ഞിരംകുളം),അരുവിക്കര (തൊളിക്കോട്),വാമനപുരം (കല്ലറ),കാട്ടാക്കട (മലയിന്‍കീഴ്),വര്‍ക്കല (മുനിസിപ്പാലിറ്റി),ചിറയിന്‍കീഴ്, തിരുവനന്തപുരം (വള്ളക്കടവ്),കായംകുളം,ചടയമംഗലം, (ഇട്ടിവ, ചരുപറമ്പ്),ചേര്‍ത്തല (മുഹമ്മ),ആലപ്പുഴ,(എസ്.എല്‍.പുരം),മാവേലിക്കര എന്നിവിടങ്ങളില്‍ പുതിയ യുഐടികള്‍ ആരംഭിക്കും.ഇന്ന് ബഡ്ജറ്റിന്മേല് ചര്‍ച്ച നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: