കല്‍പ്പറ്റ: സിനിമാ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഇടതു മുന്നണിയിലെ ഒരു പ്രമുഖ നേതാവിന്റെ മകനു പങ്കുണ്ടെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്. കല്‍പ്പറ്റയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഭവത്തെ ആഭ്യന്തര മന്ത്രി നിസ്സാരവത്കരിച്ചത് നേതാവിന്റെ മകന് ഉള്‍പ്പെട്ടതുകൊണ്ടാണ്. ഇതിന് പിന്തുണയുമായി കൈരളി ചാനല്‍ കള്ള കഥകള്‍ പ്രചരിപ്പിച്ചു. കൊച്ചിയിലെ റിയല്‍ എസ്റ്റേറ്റ്, ലഹരി,ക്വട്ടേഷന്‍ മാഫിയക്കു മുന്പില് ഇരട്ട ചങ്കുള്ള മുഖ്യമന്ത്രി നിസ്സഹായനായി നില്‍ക്കുകയാണ്. തട്ടികൊണ്ടു പോയി പീഡിപ്പിക്കല്‍ മുന്‍പും സംഭവിച്ചിട്ടുണ്ട് എന്നതിന് പുതിയ വെളിപ്പെടുത്തലുണ്ട്. ഇത് വെളിയില്‍ കൊണ്ടുവരാന്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: