കൊച്ചി: സിപിഎം ഗുണ്ടകളും അവരെ സംരക്ഷിക്കുന്ന പോലീസും ചേര്‍ന്നുള്ള മാഫിയാ രാജാണ് കേരളത്തിലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്. സ്ത്രീകള്‍ക്കെതിരായി നടക്കുന്ന അക്രമങ്ങളില്‍ കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഐജി ഓഫീസിന് മുന്നില്‍ നടത്തുന്ന ഉപവാസസമരത്തില്‍ സംസാരിക്കുകയായിരുന്ന അവര്‍.
ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് കേരളത്തിലെ അക്രമനിരക്ക്. ഇത് കേരളത്തിലെ ക്രമസമാധാന തകര്‍ച്ചയാണ് സൂചിപ്പിക്കുന്നത്. ക്രമസമാധാന പ്രശ്നങ്ങളില്‍ ഗവര്‍ണര്‍ ഇടപെട്ടില്ലെങ്കില്‍ ഉപവാസസമരം രാജ്ഭവന്റെ മുന്നിലേക്ക് നീട്ടുമെന്നും അവര്‍ പറഞ്ഞു. ആഭ്യന്തരം സിപിഎമ്മില്‍ നിന്ന് എടുത്ത് മാറ്റണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഹൈക്കോടതി ജംഗ്ഷനില്‍ ആരംഭിച്ച മാര്‍ച്ചോടെയാണ് ഉപവാസ സമരം ആരംഭിച്ചത്. മാര്‍ച്ചില്‍ മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണുസുരേഷ്, ബിജെപി ജില്ലാപ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ്, ജില്ലാ സെക്രട്ടറി അഡ്വ. കെ.എസ്. ഷൈജു, എറണാകുളം മണ്ഡലം പ്രസിഡന്റ് സി.ജി. രാജഗോപാല്‍, ബിജെപി സംസ്ഥാന സമിതിയംഗം നെടുമ്പാശ്ശേരി രവി തുടങ്ങിയവര്‍ പങ്കെടുത്തു. ഐജി ഓഫീസിന് മുന്നില്‍ നടക്കുന്ന ഉപവാസസമരം ഇന്ന് അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: