തിരുവനന്തപുരം: സംസ്ഥാനത്ത് പ്രത്യേക ശിക്ഷായിളവ് പ്രഖ്യാപിച്ചാല്‍ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി മോചിതരാവുന്ന തടവുകാരുടെ എണ്ണം നൂറോളം പേര് മാത്രമാണെന്ന് ജയില്‍വകുപ്പ് മേധാവി ആര്.ശ്രീലേഖ. കൊലപാതകം തൊഴിലാക്കിയവര്‍, വാടകക്കൊലയാളികള്‍,
രാജ്യദ്രോഹക്കുറ്റത്തിന് ശിക്ഷിച്ചവര്‍, മത, സമുദായ, ജാതീയ കാരണങ്ങളാല്‍ കൊലനടത്തിയവര്‍, കള്ളക്കടത്തുമായി ബന്ധപ്പെട്ട കൊലപാതകം, ലൈംഗികാതിക്രമങ്ങളെ തുടര്‍ന്ന് സ്ത്രീകളെയും കുട്ടികളെയും കൊലചെയ്തവര്‍, 65 വയസ്സിന് മുന്നില്‍ പ്രായമായവരെ കൊലചെയ്തവര്‍, മയക്കുമരുന്നുകേസില്‍ ശിക്ഷിക്കപ്പെട്ടവര്‍, അന്യസംസ്ഥാന കോടതികള്‍ ശിക്ഷിച്ചവര്‍ എന്നിവര്‍ ഇളവിന് അര്‍ഹരല്ല. 2262 തടവുകാരടങ്ങിയ നിര്‍ദ്ദേശം 2016 ഒക്ടോബര്‍ 17 ന് ജയില്‍ വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: