കണ്ണൂര്‍:കണ്ണൂര്‍ ആര്‍ടിഎ ഓഫീസിലെ അഴിമതിക്കും കൈക്കൂലിക്കും ബ്രോക്കര്‍മാരുടെ കടന്നുകയറ്റത്തിനുമെതിരെ ബസ്സ് ഓപറേറ്റേഴ്സ് അസോസിയേഷന് കോ-ഓഡിനേഷന്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആര്‍ടിഒ ഓഫീ സിന് മുന്നില്‍ ധര്‍ണ്ണാ സമരം സംഘടിപ്പിച്ചു. യാതൊരു മാനദണ്ഡവുമില്ലാതെ, ടൈമിങ്ങ് കോണ്‍ഫറന്‍സ് പോലും നടത്താതെ പെര്‍മിറ്റുകള്‍ നല്കുന്ന ആര്‍ടിഒ യുടെ നടപടികള്‍ അവസാനിപ്പിക്കുക, പുതിയ പെര്‍മിറ്റുകള്‍ ഉണ്ടാക്കി ജില്ലയില്‍ കച്ചവടം നടത്തുന്ന ഓട്ടോ കണ്‍സള്‍ട്ടന്റുമാര്‍ എന്ന പേരില്‍ കണ്ണൂര്‍ ആര്‍ടി ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരെ നിയന്ത്രിക്കുക, ഇവര്‍ക്ക് ഒത്താശ ചെയ്ത് കൊടുക്കുന്ന ആര്‍ടി ഓഫീസിലെ ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ്ണ സമരം സംഘടിപ്പിച്ചത്. കോ-ഓഡിനേഷന്‍ കമ്മറ്റി ചെയര്മാന് വി.ജെ.സെബാസ്റ്റ്യന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ആര്‍ടിഒ ബിനാമിയെ പോലെ ആരുടേയോ ദാസനായി പെരുമാറുകയാണെന്നും അനധികൃത പെര്‍മിറ്റുകള്‍ റദ്ദു ചെയ്യണമെന്നും ആര്‍ടിഒ ഓഫീസി ലെ ഉദ്യോഗസ്ഥര്‍ ബസ്സുടമകളോടും തൊഴിലാളികളോടും കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
ടി.പി.ആര്.നാഥ് മുഖ്യപ്രഭാഷണം നടത്തി. കെ.വേലായുധന് അധ്യക്ഷത വഹിച്ചു.എം.പി.വത്സലന്‍, ഒ.എം.ശിവരാജന്, രാജ്കുമാര് കരുവാരത്ത്, കെ.ഗംഗാധരന്, ടി.എം.സുധാകരന്,ബിജു പാനൂര്‍, കെ.വി.ജയന്,പി.പി.മോഹനന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: