പയ്യാവൂര്‍: ശ്രീകണ്ഠപുരം നഗരസഭയുടെ പരിധിയില്‍ നാല് പതിറ്റാണ്ടിലേറേയായി വൈദ്യുതി മോട്ടോര്‍ ഉപയോഗിച്ച് ജലസേചനം നടത്തി കൃഷി നടത്തിയിരുന്ന കര്‍ഷകരുടെ വൈദ്യുതി കണക്ഷന് യാതൊരു മുന്നറിയിപ്പുമില്ലാതെ വിഛേദിക്കുകയുണ്ടായി. ഇതു മൂലം ജലസേചനമില്ലാതെ ഹെക്ടര്‍ കണക്കിന് കൃഷിയാണ് നശിച്ചു കൊണ്ടിരിക്കുന്നത്.ഈ വര്‍ഷം മഴക്കുറവ് മൂലം കടുത്ത വരള്‍ച്ചയെ നേരിടുന്നതിനിടയിലാണ് ഇത്തരത്തിലുള്ള ക്രൂരത വൈദ്യൂതി ബോര്‍ഡിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്. കൃഷി ആവശ്യത്തിനായി സര്‍ക്കാര്‍ സൗജന്യമായി നല്കിയതും സൗജന്യ വൈദ്യുതി അനുവദിച്ചതു വഴി തരിശായി കിടന്നിരുന്ന ഹെക്ടര്‍ കണക്കിന് പ്രദേശങ്ങള്‍ കൃഷിയിടങ്ങളായി മാറി. കാര്‍ഷിക മേഖല വന്‍ തകര്‍ച്ചയെ നേരിടുമ്പോഴും ജലസേചനത്തിനായുള്ള സര്‍ക്കാറിന്റെ സഹായം കര്‍ഷകര്‍ക്ക് വലിയൊരു ആശ്വാസമായിരുന്നു.രാജ്യത്തെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ രാപകലില്ലാതെ അദ്ധ്വാനിക്കുന്ന കര്‍ഷകരോടുള്ള കടുത്ത അവഗണനയാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതിന് മുന്‍പ് കര്‍ഷകരുമായി ചര്‍ച്ച ചെയ്യാനും പോരായ്മകളുണ്ടെങ്കില്‍ തിരുത്തുവാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയ്യാറാകണമായിരുന്നു. പുഴയില്‍ നിന്ന് ജലസേചനം അനുവദനീയമല്ലെന്നള്ളതുകൊണ്ടാണ് വൈദ്യുതി വിഛേദിച്ചത് എന്നാണ് അറിയാന്‍ കഴിഞ്ഞത് മടമ്പം റെഗുലേറ്റര്‍ പദ്ധതിയിലൂടെ മടമ്പം മുതല്‍ പാറക്കടവ് വരെ നദിയില്‍ വെള്ളം നിറഞ്ഞു കിടക്കുകയാണ്. കൃഷി ആവശ്യത്തിനായാണ് ഈ പദ്ധതി നിലവില്‍ വന്നത് ഈ സാഹചര്യത്തില്‍ ഏകപക്ഷീയമായി വൈദ്യൂതി കണക്ഷന് വിഛേദിച്ചത്. വൈദ്യുതി കണക്ഷന് വിഛേദിച്ച നടപടികള്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് കര്‍ഷകരില്‍ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവില്ലാതെ ജലസേചനത്തിനായുള്ള മോട്ടോര്‍ വൈദ്യൂതി കണക്ഷന് വിഛേദിച്ച നടപടിയേക്കുറിച്ച് സമഗ്രമായ അന്വേഷണം അടിയന്തിരമായി പുന:സ്ഥാപിക്കുകയും നടത്തണമെന്ന് ഇന്‍ഫാം കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സ്ക്കറിയാ നെല്ലം കുഴി ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്കുണ്ടായ കൃഷി നാശത്തിന് നഷ്ടപരിഹാരം നല്കാന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം സര്‍ക്കാറിനോടാവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: