തിരുവനന്തപുരം: കനകക്കുന്ന് കൊട്ടാരവളപ്പില്‍ പിങ്ക് പോലീസിലെ രണ്ടു വനിത ഉദ്യോഗസ്ഥര്‍ സദാചാര പോലീസ് ചമഞ്ഞ് യുവാവിനെയും യുവതിയെയും അപമാനിച്ച സംഭവത്തില്‍ ഡിജിപി ലോക്നാഥ് ബെഹ്റ അന്വേഷണത്തിന് ഉത്തരവിട്ടു.
തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ ഡിജിപി തന്നെയണ് ഇക്കാര്യം അറിയിച്ചത്. നടക്കാന്‍ പാടില്ലാത്ത സംഭവമാണ് മ്യൂസിയം പരിസരത്ത് നടന്നത്. സംഭവത്തില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെങ്കിലും തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു.
കനകക്കുന്ന് കൊട്ടാരവളപ്പില്‍ വച്ച് വിഷ്ണു-ആതിര എന്നിവര്‍ക്കാണ് പോലീസിന്റെ സദാചാര പോലീസിംഗിന് ഇരയാകേണ്ടിവന്നത്. സംഭവം ആതിര ഫെയ്സ്ബുക്ക് ലൈവിലൂടെ പരസ്യമാക്കിയതോടെ പോലീസ് വെട്ടിലാവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: