ന്യൂദല്‍ഹി : രാജ്യത്തെ സൗരോര്ജ്ജഉല്പ്പാദനം 40,000 മെഗാവാട്ടാക്കി ഉയര്‍ത്താന്‍ മന്ത്രിസഭാ തീരുമാനം. നിലവില്‍ 20,000 മെഗാവാട്ട് സൗരോര്‍ജ്ജമാണ് ഇന്ത്യയില്‍ ഉത്പ്പാദിപ്പിക്കുന്നത്. സോളാര്‍ പാര്‍ക്കുകളും അള്‍ട്രാ മെഗാ സോളാര്‍ പവര്‍ പ്രോജക്ടുകള്‍ വികസിപ്പിക്കാനും പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രസഭയുടെ സാമ്പത്തിക കാര്യ സമതി യോഗത്തില്‍ ചര്‍ച്ചചെയ്തതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഇതുപ്രകാരം രാജ്യത്തെ വിവിധ സ്ഥലങ്ങളിലുള്ള 50 സോളാര്‍ പാര്‍ക്കുകളുടെ ക്ഷമത 500 മെഗാവാട്ട് ആക്കി ഉയര്‍ത്തുന്നതാണ്. കൂടാതെ ഹിമാലയം, തുടങ്ങിയ പ്രദേശങ്ങളില്‍ ചെറിയ സോളാര്‍ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ചും കേന്ദ്രം പദ്ധതിയിടുന്നുണ്ട്. 8,100 കോടിയുടെ മുതല്‍ മുടക്കില്‍ 2019- 20ല്‍ പദ്ധതി പൂര്‍ത്തീകരിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: