കൊച്ചി: രാജ്യമെമ്പാടുമുളള പെട്രോനെറ്റ് എല്‍എന്‍ജി ടെര്‍മിനലുകള്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുമ്പോള്‍ കൊച്ചി ടെര്‍മിനലിന്റെ പ്രവര്‍ത്തനം തീര്‍ത്തും പരിതാപകരം.ഡിസംബര്‍ അവസാനിച്ച പാദത്തില്‍ കൊച്ചി ‘ടെര്‍മിനല്‍ ശേഷിയുടെ വെറും ആറു ശതമാന#ം മാത്രമാണ് ഉപയോഗപ്പെടുത്തിയത്.
പൈപ്പ് ലൈനുകളുടെ അഭാവമാണ് ഇതിനു കാരണം. 2013ല്‍ 4200 കോടി രൂപ ചെലവിലാണ് കൊച്ചിയിലെ എല്‍എന്‍ജി ടെര്‍മിനല്‍ പൂര്ത്തികരീച്ചത്. ആദ്യഘട്ടത്തില്‍ പൂര്ത്തയാക്കേണ്ട കൊച്ചി-മംഗലാപുരം പൈപ്പ് ലൈനിന്റെ നിര്‍മാണം പോലും പൂര്‍ത്തിയായിട്ടില്ല. ഈ ലൈന്‍ പൂര്‍ത്തിയാക്കിയാല്‍ പോലും ടെര്‍മിനലിന്റെ 40 ശതമാനം ശേഷിയെ ഉപയോഗപ്പെടുത്താനാകൂ. രണ്ടാം ഘട്ടത്തില്‍ കൊച്ചിയില്‍ നിന്ന് ബംഗളൂരുവിലേക്കാണ പൈപ്പ് ലൈന്നിര്മിക്കേണ്ടത് ഇതിന്റെ നിര്‍മാണവും എങ്ങും എത്തിയിട്ടില്ല.
ഇതിനിടെ കൊച്ചിയോടൊപ്പം നിര്‍മാണം പൂര്‍ത്തിയാക്കിയ ഗുജറാത്തിലെ ദഹേജ് പ്ലാന്റിന്റെ ശേഷി പത്ത് മില്യന്‍ ടണില്‍ നിന്ന് 15 മില്യന്‍ ടണ്ണായി ഉയര്‍ത്തി പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ദ്രവീകൃത വാതകത്തിന്റെ ഉത്പാദനവും വിതരണവും വര്‍ദ്ധിക്കുന്നതോടെ പാചകവാതക വില കുറയുമെന്നുമാണ് വിലയിരുത്തല്‍.
2019ഓടെ ദഹേജ് പ്ലാന്റിന്റെ ശേഷി 17.5 മില്യന്‍ ടണ്ണാക്കാനാണ് ഉദ്ദേശ്യം. പെട്രോനെറ്റ് എല്‍എന്‍ജിയുടെ ലാഭം നേരത്തെ കണക്കുകൂട്ടിയിരുന്നതിനെക്കാള് പതിനേഴ് ശതമാനം കൂടുതലാണെന്ന് ബ്ലൂം ബെര്‍ഗ് കണക്കുകള്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: