ചെട്ടികുളങ്ങര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിന് ശിവരാത്രി നാളില്‍ തുടക്കമാകും. ചെട്ടികുളങ്ങരയിലെ 13 കരക്കാര്‍ക്കും ഇനി വിശ്രമമില്ലാത്ത നാളുകള്‍. നാളെ പുലര്‍ച്ചെ ക്ഷേത്രത്തിലെത്തുന്ന കരനാഥന്മാര് അമ്മയുടെ അനുഗ്രഹം നേടി ശുഭ മുഹൂര്‍ത്തത്തില്‍ കെട്ടുകാഴ്ച നിര്‍മ്മാണം ആരംഭിക്കും. ഇതോടൊപ്പം വഴിപാട് വീടുകളില്‍ നടക്കുന്ന കുത്തിയോട്ടങ്ങള്‍ വൈകിട്ട് 6.45നു ശേഷം ആരംഭിക്കും. നാളെ മുതല്‍ കെട്ടുകാഴ്ചകള്‍ നിര്‍മ്മിക്കുന്ന കുതിരചുവടുകളില് നടക്കുന്ന കുതിരമൂട്ടില്കഞ്ഞി പ്രസിദ്ധമാണ്. കഞ്ഞി, മുതിര, അസ്ത്രം, മാങ്ങാഅച്ചാര്‍, അവല്, ഉണ്ണിയപ്പം, പഴം തുടങ്ങിയവയാണ് ഇതിലെ പ്രധാന വിഭവങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: