തകഴി: ദളിത് കുടുംബങ്ങള്‍ക്ക് നടവഴി നിഷേധിച്ചു. പ്രതിഷേധവുമായി ഒന്‍പതു കുടുംബങ്ങള്‍ തകഴി പഞ്ചായത്താഫീസിനു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തി. തകഴി ആറാം വാര്‍ഡില്‍ വിരുപ്പാലയില്‍ താമസിക്കുന്ന ദളിത് കുടുംബങ്ങളുടെ വഴിയാണ് സമീപത്ത് താമസിക്കുന്നവര്‍ കെട്ടിയടച്ചത്.
സമരക്കാര്‍ എത്തിയതോടെ പഞ്ചായത്ത് ഭരണ സമിതിയംഗങ്ങള്‍ ഇവിടെ നിന്നും മാറിനിന്നു. സ്വന്തമായി സ്ഥലമുണ്ടായിരുന്ന കുടുംബങ്ങള്‍ക്ക് ഇഎംഎസ് അഭയ ആശ്രയ പദ്ധതി പ്രകാരമാണ് വീടുവച്ചു നല്‍കിയത്. എന്നാല്‍ ഇവര്‍ക്ക് നടവഴി നിയമാനുസൃതം വാങ്ങി നല്കാന് പഞ്ചായത്ത് ഭരണ സമിതി തയ്യാറായില്ല.
2012ല്‍ പഞ്ചായത്ത് സെക്രട്ടറിക്കും 2016ല്‍ കളക്ടര്‍ക്കും പരാതി നല്കി. എന്നാല്‍ ഇവരുടെ പരാതിക്ക് യാതൊരു വിലയും കല്പിച്ചില്ല. തുടര്‍ന്നാണ് ഇന്നലെ സമീപത്തെ താമസിക്കുന്നവര്‍ വഴി കെട്ടിയടച്ചത്. ഇതോടെ സ്ത്രീകളും കുട്ടികളുമടക്കം മുപ്പത്തഞ്ചോളം പേര്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കാതായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: