തലശ്ശേരി: സിനിമാനടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒളിവില്‍കഴിയുന്ന പ്രതിയായ കതിരൂരിലെ വിജീഷിന്റെ വീട്ടില്‍ കതിരൂര്‍ പോലീസ് റെയ്ഡ് നടത്തി. പരിശോധന നടക്കുമ്പോള്‍ മാതാപിതാക്കള്‍ മാത്രമേ വിജീഷിന്റെ വീട്ടിലുണ്ടായിരുന്നുള്ളൂ. കഴിഞ്ഞ കുറേ കാലമായി വിജീഷിനെ കുറിച്ച് യാതൊരു വിവരവുമില്ല എന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിട്ടിപ്പണവുമായി നാട്ടില്‍ നിന്നും ഒളിച്ചോടിയതാണത്രേ വിജീഷ്. വിജീഷിന്റെ മൂത്ത രണ്ട് സഹോദരന്മാരും കൊലക്കേസിലും ബോംബ് കേസുകളിലുമുള്‍പ്പെടെ നിരവധി രാഷ്ട്രീയ കേസുകളില്‍ പ്രതികളാണ്. സിപിഎമ്മിന്റെ നാട്ടിലെ അറിയപ്പെടുന്ന ക്രിമിനല്‍ സംഘാംഗങ്ങളാണ് സഹോദരങ്ങളായ സജിലേഷും, രജിലേഷും. വിജീഷും സജീവ സിപിഎം പ്രവര്‍ത്തകനാണ്. സജിലേഷിന്റെ പേരില്‍ കൊലക്കേസ് ഉള്‍പ്പെടെ 15 ക്രിമിനല്‍ കേസുകളും രജിലേഷിന്റെ പേരില്‍ ബോംബ് സ്ഫോടനമുള്‍പ്പെടെ ഒമ്പത് ക്രിമിനല്‍ കേസുകളുമുണ്ട്.
സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ സന്തത സഹചാരിയാണ് സജിലേഷ്. ആര്‍എസ്എസ് ജില്ലാ നേതാവ് എളന്തോട്ടത്തില്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ 24-ാം പ്രതിയായ സജിലേഷ് പ്രതികള്‍ക്ക് സിംകാര്‍ഡ് സംഘടിപ്പിച്ചുകൊടുക്കുകയും മറ്റു സഹായങ്ങള്‍ നല്‍കുകയും ചെയ്തുവെന്ന് സിബിഐ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: