തിരുവനന്തപുരം: ഭക്ഷ്യഭദ്രതാനിയമം നടപ്പാക്കാത്ത സംസ്ഥാന സര്‍ക്കാര്‍ റേഷന്‍ വിഷയത്തില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് ബിജെപി. രാജ്യം മുഴുവന്‍ നടപ്പാക്കിയ നിയമം കേരളത്തില്‍ നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം.
സംസ്ഥാനത്തെ 14,355 റേഷന്‍ കടകളും കംപ്യൂട്ടര്‍വത്കരിക്കാന്‍ കേന്ദ്രം പണം അനുവദിച്ചിട്ടും ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് മറുപടി പറയണം. നിയമത്തിലെ ഏത് വ്യവസ്ഥയോടാണ് എതിര്‍പ്പെന്ന് വെളിപ്പെടുത്തണം. യോഗത്തില്‍ പങ്കെടുത്ത ബിജെപി പ്രതിനിധി സംസ്ഥാന വക്താവ് എം.എസ്. കുമാര്‍ ആവശ്യപ്പെട്ടു.
കേരളത്തിന് 10.25 ലക്ഷം ടണ്‍ അരിക്ക് അര്ഹതയുള്ളപ്പോള് 14.25 ലക്ഷം ടണ്‍ അരി കേന്ദ്രം അനുവദിച്ചു. എന്നിട്ടും 16 ലക്ഷം ടണ്‍ ആവശ്യപ്പെടുന്നത് എന്തടിസ്ഥാനത്തിലാണ്? റേഷന്‍ അര്‍ഹതയുള്ളവരുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കാന്‍ വൈകരുതെന്നും ബിജെപി ആവശ്യപ്പെട്ടു.
ഇടവപ്പാതിയില്‍ ഗണ്യമായ കുറവുണ്ടായപ്പോള്‍ തന്നെ വരള്‍ച്ച നേരിടാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ സംസ്ഥാനം സ്വീകരിക്കേണ്ടതായിരുന്നു. വരള്‍ച്ച നേരിടാന്‍ സംസ്ഥാനസര്‍ക്കാര്‍ സ്വീകരിക്കുന്ന എല്ലാ നിലപാടുകള്‍ക്കും ബിജെപിയുടെ പിന്തുണ ഉണ്ടാകുമെന്നും എം.എസ്. കുമാര്‍ സര്‍വകക്ഷി യോഗത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: