തിരുവനന്തപുരം: നടിയെ അപമാനിച്ചതിന് പിന്നിലെ ഗൂഢാലോചന കണ്ടെത്തണമെന്ന് ഭാരതീയ ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകസംഘം ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ചത് പെട്ടെന്നുള്ള തീരുമാനമല്ല. ആസൂത്രിതമായ നാടകത്തിന്റെ ഫലമാണ്. എന്തിനും ഏതിനും തൂലിക ചലിപ്പിക്കുന്ന സാംസ്കാരിക നായകന്മാരോ സിനിമാലോകത്തെ കുത്തക സംഘടനകളോ ഈ സംഭവത്തെ ഗൗരവമായി കാണുന്നില്ല. ഇതിന്റെ പിന്നിലെ ശക്തികളെ കണ്ടെത്തണമെന്നും ഭചസ്സ് ആവശ്യപ്പെട്ടു.
തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡന്റ് സി. ജ്യോതിഷ്കുമാര്‍ നിര്‍വഹിച്ചു. യോഗത്തില്‍ സുനില്‍ പുഞ്ചക്കരി, ജില്ലാ ജനറല്‍ സെക്രട്ടറി ദേവദാസ് കൊട്ടാരക്കര എന്നിവര്‍ സംസാരിച്ചു. 23ന് വൈകിട്ട് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നു സെക്രട്ടേറിയറ്റിനു മുന്നിലേക്ക് ഭചസ്സിന്റെ നേതൃത്വത്തില്‍ സിനിമാ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തും.
നടിക്കുനേരെയുണ്ടായ ആക്രമണത്തില്‍ ഭാരതീയ ചലച്ചിത്രപ്രവര്‍ത്തക സംഘം (ഭചസ്) പ്രതിഷേധിച്ചു. തൃശൂര്‍ കോര്പ്പറേഷന് ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധം മാടമ്പ് കുഞ്ഞുകുട്ടന് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പ്രതിഷേധ ജ്വാല തെളിയിച്ചു. ടി.സി.സേതുമാധവന്, എ.സി.കൃഷണന്, എം.കെ ഉണ്ണികൃഷ്ണന്, സി.സി.സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: