തിരുവനന്തപുരം: മൂന്നാമത് ദേശീയ ജൈവവൈവിധ്യ സമ്മേളനത്തിന് തിരുവനന്തപുരത്ത് തുടക്കമായി. ടാഗോര്‍ ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. ജനപങ്കാളിത്തത്തോടെ ജനസുരക്ഷ മുന്‍നിര്‍ത്തിക്കൊണ്ടുള്ള ജൈവവൈവിധ്യ സംരക്ഷണത്തിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജൈവവൈവിധ്യം ഒരു രാജ്യത്തിന്റെ ജീവനാഡിയാണ്. അത്തരത്തിലൊരു നാഡീസ്പന്ദനം നിലനിര്‍ത്തി മുന്നോട്ടു പോകേണ്ടത് ഓരോവ്യക്തിയുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്തമാണ്. നമ്മുടെ ജൈവവൈവിധ്യം ശാസ്ത്രസാങ്കേതികവിദ്യയുടെസഹായത്തോടെ എങ്ങനെ സുസ്ഥിരവികസനത്തിനായി ഉപയോഗപ്പെടുത്താന്‍ കഴിയുമെന്ന ്ആലോചിക്കാന് തയ്യാറായാല്കരുത്തുറ്റ ഒരു സമ്പദ്വ്യവസ്ഥ തന്നെ പടുത്തുയര്‍ത്താന്‍ കഴിയുമെന്നു മുഖ്യമന്ത്രി പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന നാഷണല്‍ ബയോഡൈവേഴ്സിറ്റിഎക്സ്പോയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചെയര്മാന് ഡോ ഉമ്മന്‍ വി. ഉമ്മന്‍ അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണ മന്ത്രി ഡോ കെ.ടി. ജലീല്‍ മുഖ്യപ്രഭാഷണം നടത്തി. ജൈവവൈവിധ്യ ബോര്‍ഡ് പുറത്തിറക്കുന്ന ‘വൃക്ഷായുര്‍വേദ’, ‘സ്നേക്സ് ഓഫ്കേരള’ എന്നീ പുസ്തകങ്ങളുടെ പ്രകാശനം ഡോ കെ.ടി. ജലീല്‍ നിര്‍വഹിച്ചു. പരിസ്ഥിതി-ആസൂത്രണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വി.എസ്. സെന്തില്‍, ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ ദിനേശന് ചെറുവാട്ട് തുടങ്ങിയവര്‍സംസാരിച്ചു. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം 26 ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: