തിരുവനന്തപുരം: സ്വാശ്രയ കോളേജുകള്‍ കേരളത്തില്‍ സ്വയം പ്രഖ്യാപിത നിയമങ്ങള്‍ ഉണ്ടാക്കി അതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്നെന്ന് എബിവിപി ദേശീയ സെക്രട്ടറി ഒ. നിധീഷ്. ഇത്തരം സ്ഥാപനങ്ങള്‍ സാമൂഹ്യനീതി പുലരാത്ത ഇടങ്ങളായി മാറി.
സര്‍ക്കാരിനോ സര്‍വകലാശാലകള്‍ക്കോ സ്വാശ്രയ ലോബികളെ നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥയാണുളളത്. അതുകൊണ്ട് ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ ശക്തമായ സ്വാശ്രയനിയമം നിര്‍മിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. സ്വാശ്രയ നിയമനിര്‍മാണം നടത്തണം എന്നാവശ്യപ്പെട്ട് കൊണ്ട് എബിവിപി കേരളത്തിലെ 140 നിയമസഭാ സമാജികരെയും നേരിട്ട് കാണും.
എല്ലാ എംഎല്‍എമാരും രാഷ്ട്രീയം മറന്ന് ഈ വിഷയത്തിന് ശാശ്വതമായ പരിഹാരം കാണാന്‍ ഒരുമിച്ച് നിന്ന് പരിശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നിധീഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: