കൊച്ചി: അച്ഛനും സുഹൃത്തുക്കളായ പോലീസുകാരും ചേര്‍ന്ന് പതിനേഴുകാരിയെ പീഡിപ്പിക്കുകയാണെന്ന അമ്മയുടെ പരാതിയില്‍ പെണ്‍കുട്ടിയെ സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തരമായി കസ്റ്റഡിയിലെടുക്കാന്‍ മനുഷ്യാവകാശ കമ്മീഷന് ഉത്തരവ്.
പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ സംരക്ഷണം ജില്ലാ പോലീസ് മേധാവി നേരിട്ട് മഹിളാമന്ദിരത്തിനോ ചില്‍ഡ്രന്‍സ് ഹോമിനോ കൈമാറണമെന്നും കമ്മീഷന് ആക്റ്റിംഗ് ചെയര്‍പേഴ്സണ്‍ പി. മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.
ലോക്കല്‍ പോലീസ് സ്റ്റേഷന്റെ ചുമതലയില്ലാത്ത പോലീസ് ഉദേ്യാഗസ്ഥനെ കൊണ്ട് കേസ് രജിസ്റ്റര്‍ ചെയ്ത് യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു. പോലീസുകാര്‍ക്കെതിരെ ആരോപണമുള്ളതിനാല്‍ ഡിവൈഎസ്പി അനേ്വഷണം നടത്തണം. അനേ്വഷണത്തിന്റെ മേല്‍നോട്ടം ജില്ലാ പോലീസ് മേധാവി നേരിട്ട് വഹിക്കണം.
ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരവും ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികള്‍ക്ക് സംരക്ഷണം നല്കുന്ന നിയമവും ഉപയോഗിച്ച് പ്രതികള്‍ക്കെതിരെ കേസെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു. മാര്‍ച്ച് 8ന് ആലുവ ഗവണ്മെന്റ് ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.
അങ്കമാലി തുറവൂര്‍ സ്വദേശിനി മനുഷ്യാവകാശ കമ്മീഷന് ആക്റ്റിംഗ് ചെയര്‍പേഴ്സണ്‍ പി. മോഹനദാസിന്റെ എറണാകുളത്തെ കാമ്പ് ഓഫീസില്‍ നേരിട്ടെത്തി വിവരിച്ച സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വര്‍ഷങ്ങളായി തന്നെ മൃഗീയമായി ഉപദ്രവിക്കുന്ന ഭര്‍ത്താവ് മകളെ ലൈംഗികമായി ഉപയോഗിക്കുന്നതായി പരാതിയില്‍ പറയുന്നു. ഭര്‍ത്താവില്‍ നിന്ന് മകളെ വിട്ടുകിട്ടണമെന്നും അയാള്‍ക്കെതിരെ കേസ് എടുക്കണമെന്നുമാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: