കോഴിക്കോട്: എല്ലാം കത്തിയമര്‍ന്ന പ്പോഴും ജീവന് തിരിച്ചു കിട്ടിയതിന്റെ ആശ്വാസ ത്തിലാണ് മോഡേണ്‍ ഹാന്റ്ലൂം ആന്റ് ടെക്സ്റ്റൈസിലെ ജീവനക്കാര്‍. ഒരു നിമിഷം കൂടി വൈകിയിരുന്നെങ്കില്‍ …. അവര്‍ക്ക് അതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും ആകുന്നില്ല. പത്തും പതിനഞ്ചും വര്‍ഷമായി ഈ സ്ഥാപനത്തിലെ ജീവനക്കാരാണ് പലരും. രാവിലെ വന്ന് ജോലി ആരംഭിക്കുന്നേയുള്ളൂ… തുണിത്ത രങ്ങള്‍ വാങ്ങുന്നതിനായി ആളുകള്‍ എത്തിതുടങ്ങിയിട്ടില്ല. മൂന്നാം നിലയിലാ യിരുന്നു താനെന്ന് ജീവനക്കാരി ബിന്ദു പറഞ്ഞു. രാവിലെ 11 മണിയോടെയാണ് പുക ഉയരുന്ന വിവരം അറിയുന്നത്. താഴെ നിന്നാണ് പുക ഉയര്‍ന്നത്. മാനേജര്‍ മുസ്തഫയും സംഘവും ചെറിയ ശ്രമം നടത്തിയെങ്കിലും തീ അണയ്ക്കല്‍ വിഫല മായപ്പോള്‍ എല്ലാവരോടും ഇറങ്ങി ഓടിക്കൊ ള്ളാന്‍ പറഞ്ഞു. കേട്ടപാതി കേള്‍ക്കാത്ത പാതി മുകളിലെ്യൂനിലയിലുണ്ടായിരുന്ന ഞങ്ങള്‍ ്യൂനാലുപേര് എങ്ങിനെയോ താഴെയെത്തി.
അപ്പഴെക്കും താഴത്തെനില പുക ച്ചുരുളുകള്കൊണ്ട് മൂടിയിരുന്നു. തിരിച്ചുപോയി ബാഗെടുക്കുന്നതിനെക്കുറിച്ച് ആലോചിച്ചെങ്കിലും ജീവനെക്കുറിച്ചാ ലോചിച്ചപ്പോള്‍ പിന്നെ തിരിഞ്ഞുനോക്കാന്‍ നിന്നില്ല, ബിന്ദു പറഞ്ഞു നിര്‍ത്തി. ഇതുതന്നെയായിരിന്നു കൂടെയുണ്ടായിരുന്ന ശ്രീദേവി, വിജി, റീജ, അജിത, നിഷ എന്നിവര്‍ക്കും പറയാനുണ്ടായിരുന്നത്. 20 ജീവനക്കാരാണ് മോഡേണ്‍ ഹാന്റ്ലൂംസില് ജോലി ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: