തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പതിനാലാം നിയമസഭയുടെ ബജറ്റ്സമ്മേളനത്തിന് തുടക്കമായി. കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനം സഹകരണ മേഖലയെ നിശ്ചലമാക്കിയെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.
പ്രവാസികള്‍ വലിയതോതില്‍ സംസ്ഥാനത്തേയ്ക്ക് മടങ്ങിയെത്തുന്നത് പ്രതിസന്ധിയുണ്ടാക്കിയെന്നും ഗവര്‍ണര്‍ പറഞ്ഞു. സംസ്ഥാനത്ത് കനത്ത വരൾച്ച് നേരിടുന്നുവെന്നും അതിനു വേണ്ട നടപടികൾ സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മെച്ചപ്പെട്ട പൊതുസേവനം ഉറപ്പാക്കാന്‍ സമഗ്രമായ നിയമം കൊണ്ടുവരും. സുതാര്യത, കാര്യക്ഷമത, ഉത്തവാദിത്തം എന്നിവ ഉറപ്പാക്കാനുള്ള വ്യവസ്ഥകള്‍ പൊതുസേവന നിയമത്തിലുണ്ടാകുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
മാർച്ച് 16 വരെ 15 ദിവസമാണണ് സമ്മേളനം ചേരുക. മാർച്ച് മൂന്നിനാണ് ബജറ്റ് അവതരണം.
നയപ്രഖ്യാപന പ്രസംഗത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ
* കൂടുതൽ വ്യവസായ പാർക്കുകൾ സ്ഥാപിക്കും
* ലൈംഗിക കുറ്റവാളികളുടെ പട്ടിക തയാറാക്കി പ്രദ്ധീകരിക്കും
* കുടിവെള്ള പ്രശ്നം നേരിടാൻ കലക്ടർമാർക്ക് പ്രത്യേക ഫണ്ട് നൽകി
* നീതി ആയോഗിനോടും വിയോജിപ്പ്, പഞ്ചവൽസര പദ്ധതികൾ തുടരും
* ആറ് മേഖലകൾ ലക്ഷ്യമിട്ട് പ്രത്യേക കർമ്മപദ്ധതികൾ
* ദേശീയപാത വികസനം, സ്മാർട്ട് സിറ്റി പദ്ധതികൾ വേഗത്തിലാക്കാൻ നടപടി
* ആരോഗ്യമേഖലയിൽ എല്ലാവർക്കും ചികിൽസ ഉറപ്പാക്കാൻ ആർദ്രം പദ്ധതി
* പൊതുസേവനം ഉറപ്പാക്കാൻ സമഗ്രനിയമം കൊണ്ടുവരും
* സുതാര്യത, ഉത്തരവാദിത്തം, കാര്യക്ഷമത എന്നിവ ഉറപ്പാക്കാൻ വ്യവസ്ഥകൾ കൊണ്ടുവരും.
* ജെെവകൃഷി പ്രോത്സാഹിപ്പിക്കും
* ഭവനരഹിതർക്ക് 4.32 ലക്ഷം പുതിയ വീടുകൾ
* അടിസ്ഥാനസൗകര്യ മേഖല വികസിപ്പിക്കും
* വിദ്യാഭ്യാസം, ആരോഗ്യം മേഖലയിലെ നിലവാരം ഉയർത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക: