കോട്ടയം: റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ അനര്‍ഹര്‍ തുടരും. അര്‍ഹതപ്പെട്ട ലക്ഷങ്ങള്‍ക്ക് ഇടംലഭിക്കില്ല. നിലവിലുള്ള ലിസ്റ്റ് അംഗീകരിക്കുന്ന ഗ്രാമസഭാ നടപടികള്‍ ഏറെക്കുറെ പൂര്‍ത്തിയായി. ലിസ്റ്റില്‍ ഭേദഗതി വരുത്താനോ കൂട്ടിച്ചേര്‍ക്കലിനോ അധികാരമില്ലാതെ സര്‍ക്കാര്‍ ലിസ്റ്റ് പാസാക്കുകയെന്ന ചുമതലമാത്രമാണ് ഗ്രാമസഭകള്ക്കുള്ളത്.
ഭക്ഷ്യസുരക്ഷാ നിയമം അട്ടിമറിച്ച് സാധാരണക്കാരന്റെ കഞ്ഞികുടി മുട്ടിച്ച സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ജനങ്ങളെ കബളിപ്പിക്കുന്നതിന്റെ ഭാഗമാണ് ഗ്രാമസഭായോഗങ്ങള്‍. പട്ടികയിലെ അനര്‍ഹരെ ഒഴിവാക്കാതെ ഗ്രാമസഭകളെക്കൊണ്ട് ലിസ്റ്റ് അംഗീകരിപ്പിക്കുന്നതിലൂടെ യോഗ്യരായ 12 ലക്ഷം പേരെങ്കിലും പദ്ധതിക്ക് പുറത്താകും.
കേന്ദ്ര ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സംസ്ഥാനത്തെ 1.54 കോടി പേര്‍ക്കാണ് റേഷന്‍ അര്‍ഹത. അനര്‍ഹരെ ഒഴിവാക്കി യഥാര്‍ത്ഥ ഗുണഭോക്താവിനെ കണ്ടെത്താന്‍ സംസ്ഥാനത്തിന് ആറ് അവസരം നല്കി. ഒന്നും ചെയ്തില്ല.അന്തിമലിസ്റ്റ് നല്‍കിയില്ലെങ്കില്‍ ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നത് നിര്‍ത്തുമെന്ന് കേന്ദ്രം അന്ത്യശാസനം നല്‍കിയതോടെയാണ് ഇന്നലെ ഗ്രാമസഭകള്‍ വിളിച്ചുചേര്‍ത്തത്. പട്ടികയില്‍ മാറ്റം വരുത്താന്‍ അധികാരമില്ലാത്ത അവ പ്രഹസനമായി.
മുന്‍ഗണനാ പട്ടികയില്‍ പെടുത്താന്‍ 15ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 11 ലക്ഷത്തോളം പേര് യോഗ്യരാണ്.ഇവരെ ഉള്‍പ്പെടുത്താന്‍ നിലവിലുള്ള ലിസ്റ്റില്‍ നിന്ന് അനര്‍ഹരെ പുറത്താക്കണം. ഇതിന് നടപടിയുമില്ല. പഴയ പട്ടികയിലെ അയോഗ്യരെ ഒഴിവാക്കാതെ പുതിയ അപേക്ഷകളിലെ 12 ലക്ഷം പേരെക്കൂടി ഉള്‍ക്കൊള്ളിക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നീക്കം.
റേഷന്‍ വാങ്ങുന്നവരുടെ എണ്ണം കണക്കാക്കിയാണ് 1.54 കോടി പേരെ റേഷന്‍ ഭദ്രതാ നിയമപരിധിയില്‍ പെടുത്തിയത്. അതിനു പുറമേ 12 ലക്ഷം പേരെക്കൂടി ചേര്‍ക്കണം. തിന് കേന്ദ്രം അംഗീകരിച്ചവരുടെ എണ്ണം ഉയര്ത്തിക്കിട്ടാനാണ് ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: