നെടുങ്കണ്ടം: കമ്പംമെട്ട് ചെക്ക്പോസ്റ്റില്‍ എക്സൈസ് കണ്ടൈനര്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം തുടരുന്നു. തമിഴ്നാട് വനംവകുപ്പ് അവരുടെ ഭൂമി കൈയേറിയാണ് കണ്ടൈനര്‍ സ്ഥാപിച്ചത് എന്നാരോപിച്ച് ചെക്കുപോസ്റ്റുകള്‍ അടക്കുകയും, തുടര്‍ന്ന് ഉടുമ്പഞ്ചോല തഹസില്‍ദാര്‍ അടിയന്തിരമായി ഇടപെട്ട് ബുധനാഴ്ച രാത്രി തന്നെ തുറക്കുകയും ചെയ്തിരുന്നു.
ഇന്നലെ 10 മണിയോടെ ഉത്തമപാളയം തഹസില്‍ദാര്‍, ഡിവൈ.എസ്പി, പോലീസ് കമ്മീഷണര്‍ എന്നിവര്‍ വന്‍ പോലീസ് സന്നാഹത്തോടെ വരികയും പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കുകയും ചെയ്തിരുന്നു.
സംഭവ സ്ഥലത്ത് കട്ടപ്പന ഡിവൈഎസ്പി, നെടുംകണ്ടം സിഐ,
ഉടുമ്പഞ്ചോല തഹസില്‍ദാര്‍ എന്നിവരും എത്തിയിരുന്നു.
എക്സൈസ് കമ്മിഷണര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 5-നുള്ളില്‍ രണ്ടു സംസ്ഥാനങ്ങളും അവരവരുടെ ഭാഗങ്ങള്‍ അളന്ന് തിട്ടപ്പെടുത്താനും 6 നു വീണ്ടും യോഗം ചേര്‍ന്ന സംയുക്ത സര്‍വ്വേ നടത്താനും ധാരണയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: