കണ്ണൂര്‍: കഞ്ചിക്കോട് സിപിഎം സംഘം ചുട്ടുകൊന്ന ബിജെപി പ്രവര്‍ത്തക വിമലാദേവിയുടെ ചിതാഭസ്മവും വഹിച്ചുള്ള ചിതാഭസ്മ നിമഞ്ജന യാത്രകള്‍ 26 ന് ആരംഭിക്കുമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.ബി.ഗോപാലകൃഷ്ണന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തിരുവനന്തപുരം തിരുവല്ലത്തേക്കും കാസര്‍കോട് മഞ്ചേശ്വരം കണ്വതീര്‍ത്ഥ സമുദ്രത്തിലേക്കുമാണ് രണ്ട് യാത്രകള്‍ നടക്കുക. 26 ന് വൈകുന്നേരം വിമലാദേവിയുടെ വീട്ടില്‍ നിന്നും ബിജെപി നേതാക്കള്‍ ചിതാഭസ്മം ഏറ്റുവാങ്ങും. 27ന് രാവിലെ യാത്രകള്‍ ആരംഭിക്കും. കാസര്‍കോട്ടേക്കുളള യാത്ര ബിജെപി ദേശീയ നിര്‍വ്വാഹകസമിതിയംഗം ശോഭാസുരേന്ദ്രന് നയിക്കും. മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ജയസദാനന്ദന്‍, അഡ്വ. ഒ. എം.ഷാലിന, ബി. രാധാമണി, ശോഭാ രാജന്, ആനിയമ്മ രാജേന്ദ്രന്, ഷീബ ഉണ്ണികൃഷ്ണന് എന്നിവര്‍ ജാഥയിലെ സ്ഥിരം അംഗങ്ങളായിരിക്കും.
തിരുവനന്തപുരത്തേക്കുളള യാത്ര മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് രേണു സുരേഷ് നയിക്കും. നിവേദിത സുബ്രഹ്മണ്യന്, റീബ വര്‍ക്കി, പ്രൊഫ.വി.ടി.രമ, ബിന്ദു പ്രസാദ്, സുമംഗലി മോഹന്‍, എസ്.ഗിരിജ, സിനി ജ്യോതിഷ് എന്നിവര്‍ ജാഥയിലെ സ്ഥിരം അംഗങ്ങളായിരിക്കും. ലക്ഷം സ്ത്രീകളെ യാത്രയുടെ ഭാഗമായി അണിനിരത്തുമെന്നും പിണറായി സര്‍ക്കാരിനെതിരായ അമ്മമാരുടെ ശക്തമായ പ്രതിഷേധം യാത്രയില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് മൂന്നിന് രണ്ട് യാത്രകളും സമാപിക്കും. തുടര്‍ന്ന് ചിതാഭസ്മ നിമജ്ജനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: