പള്ളുരുത്തി: കൊച്ചി ഹാര്‍ബര്‍ ടെര്‍മിനസിലേക്ക് നിന്ന് പുതുക്കിയ റെയില്‍പാതയിലൂടെ എഞ്ചിന് പരീക്ഷണ ഓട്ടം നടത്തി. എറണാകുളം സൗത്ത് സ്റ്റേഷനുമായി ബന്ധപ്പെടുത്തിയാണ് ഡീസല്‍ ഇലക്ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റ് (ഡെമു) സര്‍വ്വീസുകള്‍ ഏപ്രില്‍ ആദ്യവാരം മുതല്‍ സര്‍വ്വീസ് ആരംഭിക്കുന്നത്. രാവിലെയും വൈകിട്ടും 10 ബോഗികള്‍ വീതം ആയിരം പേര്‍ക്ക് യാത്ര ചെയ്യുവാന്‍ സാധിക്കുന്ന രീതിയിലാണ് ആദ്യഘട്ടം.
ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച റെയില്‍വേ സ്റ്റേഷന് 2004ല്‍ വെണ്ടുരുത്തി പാലത്തില്‍ മണ്ണുമാന്തി കപ്പല്‍ ഇടിച്ചതിനെ തുടര്‍ന്ന് ഏറെനാളായി പ്രവര്‍ത്തനരഹിതമായിരുന്നു. അതുവരെ ബാംഗ്ലൂര്‍-ഐലന്റ് എക്സ്പ്രസ്സ്, ടീ ഗാര്ഡന് എക്സ്പ്രസ്സ്, കൊച്ചി-ചെന്നൈ, ഗോരഖ്പുര്‍ എക്സ്പ്രസ്സ്, ഗോഹട്ടി എക്സ്പ്രസ്സ്, രാജ്കോട്ട് എക്സ്പ്രസ്സ് എന്നീ ട്രെയിനുകള്‍ ഇവിടെ നിന്നാണ് സര്‍വ്വീസ് തുടങ്ങിയിരുന്നത്.
സര്‍വ്വീസ് പുന:രാരംഭിക്കുന്നതിന് മുന്നോടിയായി ഹാര്‍ബര്‍ മുതല്‍ സൗത്ത് സ്റ്റേഷന് വരെയുള്ള പാളം ഗതാഗതയോഗ്യമാക്കി ആധുനിക സിഗ്നല്‍ സംവിധാനവും ഏര്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: