പള്ളുരുത്തി: ഐലന്റിലേയ്ക്ക് സിമെന്റ് കയറ്റിവന്ന ലോറി എറണാകുളത്തു നിന്ന് ചേര്‍ത്തലയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലിടിച്ച് 15 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 6.30ന് കുണ്ടന്നൂര്‍ ഐലന്റ് റോഡില്‍ ബിഒടി പാലത്തിന് സമീപത്താണ് അപകടം. കുണ്ടന്നൂര്‍ ഭാഗത്ത് നിന്ന് ലോറിയെ മറികടന്ന് വരികയായിരുന്ന ബൈക്ക് യാത്രികന് മരട് എരവൂത്തറ കണ്ണാടിക്കാട് വീട്ടില്‍ സജീവന് (53), ബസിലെ യാത്രക്കാരായ വാത്തുരുത്തിയില്‍ താമസിക്കുന്ന തമിഴ് നാട് സ്വദേശികളായ ശേഖര്‍ (40), കുമാര്‍ (42), ധന ശെല് വി (44), ബാലാജി (20), കൊച്ചപ്പന് (40), രാജേന്ദ്രന് (49), മുത്തുച്ചാമി (63), ബാലന് (43), പാപ്പച്ചന് (42), രാമു (34), തങ്കരാജ് (48), വാല് ചാണ്ടി (40), കെഎസ്ആര്‍ടിസി ഡ്രൈവര്‍ ചെറിയ കടവ് സ്വദേശി ഫ്രാന്‍സീസ് (57) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
അപകടത്തില്‍ പരിക്കേറ്റ ഇരുചക്ര യാത്രികന് സജീവന് കൊച്ചിന് പോര്‍ട്ട് ഡെപ്യൂട്ടി വാര്‍ഫ് സൂപ്രണ്ടാണ്. ഇയാളുടെ വലതുകൈ ഒടിഞ്ഞു. പരിക്കേറ്റ മറ്റുള്ളവര്‍ കരുവേലിപ്പടി ഗവ: മഹാരാജാസ് ആശുപത്രിയില്‍ ചികിത്സ തേടി.
അമിത വേഗതയിലായിലെത്തിയ ലോറി ബൈക്ക് യാത്രികനെ രക്ഷപ്പെടുത്താന്‍ വെട്ടിച്ചു മാറ്റിയതാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു. കെഎസ്ആര്‍ടിസി ബസിന്റെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട് ബൈക്ക് യാത്രികന് ലോറി തട്ടി ബസിനടിയിലേക്ക് വീണെങ്കിലും അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. ട്രാഫിക്ക് പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: