കൊച്ചി: അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്കി ജിസിഡിഎബജറ്റ് ചെയര്മാന് സി.എന്‍. മോഹനന് അവതരിപ്പിച്ചു. 204.6 കോടി രൂപ വരവും 166.54 കോടി രൂപ ചെലവും 38.06 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കുനും ഭവന പദ്ധതികള്‍ക്കും ബജറ്റ് ഊന്നല്‍ നല്കുന്നു. ജിസിഡിഎയുടെ പരിധിയിലെ ചേരി നിവാസികള്‍ക്ക് ഭവനം നിര്‍മ്മാണത്തിന് മൂന്നുകോടി, രാമേശ്വരം ഭവന പദ്ധതിക്ക് അഞ്ചു കോടി, കാക്കനാട്ടെ ഷോപ്പിങ് കോംപ്ലക്സ് നീക്കി പുതിയത് നിര്‍മ്മിക്കാന്‍ 2.5 കോടി, ജിസിഡിഎ ഓഫീസ് കാമ്പസില്‍ മഴവെള്ള സംഭരണി, റീചാര്‍ജിങ് സംവിധാനത്തിന് 15 ലക്ഷം, എളംകുളം നോര്‍ത്തില്‍ പുതിയ വനിത ഹോസ്റ്റല്‍, ബഹുനില ഷോപ്പിങ് കോംപ്ലക്സ്, ഭവന പദ്ധതി തുടങ്ങിയവയ്ക്ക് 10.5 കോടിയും വകയിരുത്തി.
അംബേദ്കര്‍ സ്റ്റേഡിയം റിങ് റോഡ് വികസനത്തിന് 1.6 കോടി, പേരണ്ടൂര്‍ കനാല്‍ നവീകരണത്തിന് മൂന്നു കോടി, ഫോര്‍ഷോര്‍ റോഡിന് അഞ്ചു കോടി, മറൈന്‍ഡ്രൈവ് ഗ്രൗണ്ട് സൗന്ദര്യവല്‍ക്കരണത്തിന് 1.7 കോടി വകയിരുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: