ശ്രീകാര്യം: അക്ഷയകേന്ദ്രത്തില്‍ നിന്നെറിങ്ങിയ വൃദ്ധയെ സൗഹൃദം നടിച്ച് ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോയി തമിഴ് സ്ത്രീകള്‍ മൂന്നേമുക്കാല്‍ പവന്റെ മാല കവര്‍ന്നു. കുളത്തൂര്‍ ജംഗ്ഷനില്‍ ബുധനാഴ്ച രാവിലെ 11 മണിയോടു കൂടിയായിരുന്നു സംഭവം. കല്ലിംഗല്‍ വിളവിളാകത്ത് വീട്ടില്‍ സരോജിനി (72) യുടെ മാലയും ലോക്കറ്റുമാണ് കവര്‍ന്നത്.
വാര്‍ദ്ധക്യ പെന്‍ഷനുവേണ്ടിയുള്ള രേഖകള്‍ ഹാജരാക്കാന്‍ കുളത്തൂര്‍ ജംഗ്ഷനു സമീപം സ്ഥിതിചെയ്യുന്ന അക്ഷയ സെന്ററില്‍ പോയി തിരികെ വീട്ടിലേയ്ക്ക് പോകാന്‍ ഇറങ്ങുകയായിരുന്നു സരോജിനി. ഓട്ടോയില്‍ കാത്തു കിടന്ന രണ്ട് തമിഴ് സ്ത്രീകള്‍ സരോജനിയോട് സൗഹൃദം കാട്ടി കഴക്കൂട്ടത്തേയ്ക്ക് പോകുകയാണെന്നും വീടിന് സമീപം ഇറക്കിതരാമെന്നും പറഞ്ഞ് ഓട്ടോയില്‍ കയറ്റി. മദ്ധ്യഭാഗത്ത് ഇരുത്തിയശേഷം യാത്രാ മദ്ധ്യേ വൃദ്ധ അറിയാതെ മാല കവരുകയായിരുന്നു. ഓട്ടോയില്‍ നിന്നിറങ്ങി കുറച്ച് സമയം കഴിഞ്ഞാണ് സരോജിനി മാല നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ഉടന്‍ തന്നെ തുമ്പ പോലീസില്‍ പരാതി നല്കി.
പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഓട്ടോ കടന്ന് പോയ സമയം നോക്കി ആ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ല. ഓട്ടോയിലുണ്ടായിരുന്ന സ്ത്രീകള്‍ തമിഴ് കലര്‍ന്ന മലയാളമാണ് സംസാരിച്ചതെന്ന് സരോജിനി പറഞ്ഞു. സമാന രീതിയില്‍ മൂന്നാഴ്ച മുമ്പ് കാട്ടായിക്കോണത്ത് ബസ് കാത്തി നിന്നിരുന്ന ചന്തവിള സ്വദേശിയായ സ്ത്രീയുടെ രണ്ട് പവന് മാല ഓട്ടോയില്‍ കയറ്റി കവര്‍ന്നിരുന്നു. പോത്തന്‍കോട് പോലീസില്‍ പരാതി കൊടുത്തെങ്കിലും മോഷ്ടാക്കളെക്കുറിച്ച് ഒരുവിവരവും ലഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: