തിരുവനന്തപുരം: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഗുണ്ട പള്‍സര്‍ സുനിയെ എറണാകുളം സിജെഎം കോടതിക്കുള്ളില്‍ നിന്ന് പിടികൂടിയ പോലീസ് നടപടി ആഭ്യന്തരവകുപ്പിന്റെ നാടകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ആരോ തയ്യാറാക്കിയ നാണംകെട്ട നാടകത്തിന്റെ തിരക്കഥയ്ക്കനുസരിച്ചാണ് പോലീസ് ചലിച്ചത്. കോളിളമുണ്ടാക്കിയ സംഭവം നടന്ന് അഞ്ചുദിവസം കഴിഞ്ഞിട്ടും പിടികൂടാനാകാത്ത പ്രതി പോലീസിനെ വെട്ടിച്ച് കോടതിക്കുള്ളില്‍ പ്രവേശിച്ചത് ആഭ്യന്തരവകുപ്പിന്റെ ദയനീയ പരാജയത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുന്നിലൂടെ ബൈക്കില്‍ സഞ്ചരിച്ച് കോടതിക്കുള്ളില്‍ കീഴടങ്ങാന്‍ പ്രവേശിച്ച പ്രതിയെ ബലം പ്രയോഗിച്ച് പിടികൂടിയതില്‍ ദുരൂഹതയുണ്ട്. ഇത്രയും ദിവസം അറസ്റ്റിനുള്ള അവസരം പോലീസ് പാഴാക്കിയതാണോ അതോ മനഃപ്പൂര്‍വം ഒഴിവാക്കിയതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ സംഭവം പോലീസിന്റെ കഴിവുകേടിനെ അല്ലെങ്കില്‍ പ്രതിയുമായുള്ള ഒത്തുകളിയെയാണ് സൂചിപ്പിക്കുന്നത്.
ഒട്ടേറെ അഭ്യൂഹങ്ങളുള്ള കേസില്‍ കോടതിക്കുള്ളിലുണ്ടായ പോലീസ് നടപടി ആര്‍ക്കും ന്യായീകരിക്കാനാകില്ല. കേസില്‍ സിപിഎമ്മിന് എന്താണ് ബന്ധമെന്ന് നേതാക്കള്‍ പറയണം. ഇത്രയും ഗുപ്തമായി ദുരൂഹതകള്‍ നിലനിര്‍ത്തി അന്വേഷണം ഇഴയ്ക്കുന്നത് ആരെ രക്ഷിക്കാനാണെന്ന് ആഭ്യന്തരവകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി വ്യക്തമാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: