.പത്തില്‍ എട്ടു കോര്പ്പറേഷന്
. മുംബൈ കോര്‍പ്പറേഷനില്‍ 82 സീറ്റുകള്‍
. ശിവസേനയുമായി വെറും രണ്ടു സീറ്റുകളുടെ വ്യത്യാസം
. 25 ജില്ലാ പഞ്ചായത്തുകളിലെ 1509 സീറ്റുകളില്‍ 397 എണ്ണം
.2990 പഞ്ചായത്ത് സമിതികളില്‍ 803 എണ്ണം…
മുംബൈ: മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ തകര്‍പ്പന്‍ വിജയം വര്‍ഷങ്ങളായുള്ള കഠിന ശ്രമത്തിന്റെ വിജയമാണ്. മുംബൈ കോര്‍പ്പറേഷനില്‍ 25 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് 55 ശതമാനം പോളിങ്ങ് നടന്നത്. ശിവസേനാ നല്‍കാമെന്നു പറഞ്ഞ 60 സീറ്റ് വേണ്ടെന്നു വച്ച് ഒറ്റയ്ക്ക് മല്‍സരിച്ച് നേടിയത് 82 സീറ്റ്. 66ല്‍ രൂപം കൊണ്ട ശേഷമുള്ള ഏറ്റവും വലിയ തിരിച്ചടിയാണ് ശിവസേന നേരിട്ടതും. കോണ്‍ഗ്രസിനെയും എന്‍സിപിയേയും തകര്‍ത്തെറിയാനും സാധിച്ചു. ബൃഹന്‍മുംബൈയില്‍ മാത്രമല്ല മഹാരാഷ്ട്രയുടെ സകല മേഖലകളിലും ബിജെപി വലിയ മുന്നേറ്റമാണ് കൈവരിച്ചത്.
കിഴക്ക്, പടിഞ്ഞാറന്‍ പ്രാന്തപ്രദേശങ്ങളിലും സമ്പന്നരും ഇടത്തരക്കാരും പാവപ്പെട്ടവരും താമസിക്കുന്ന സ്ഥലങ്ങളിലും ഒരു പോലെ ബിജെപി മുന്നേറി.
നോട്ട് നിരോധനത്തെത്തുടര്‍ന്ന് ഏറ്റവും അധികം ബുദ്ധിമുട്ടിയവരെന്ന് പറയുന്ന വ്യാപാരികള്‍ ഒറ്റക്കെട്ടായി താമരക്കു പന്നില്‍ അണിനിരന്നുവെന്നാണ് പല ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വടക്കന്‍ മേഖലയില്‍ ദഹിസാര്‍ മുതല്‍ ഗൊരേഗാവ് വരെയുള്ള 58 സീറ്റുകളില്‍ 32 എണ്ണവും ബിജെപി സ്വന്തമാക്കി, കിഴക്കന്‍ ഘാട്ട്കോപ്പറിലെ മൂന്നു സീറ്റില്‍ രണ്ടും താമരക്കാണ്. മുളുന്ദിലെ ആറും സീറ്റും ബിജെപി പിടിച്ചെടുത്തു.
പൂനെയില്‍ എന്സിപിയെയാണ് ബിജെപി തള്ളിപുറത്താക്കിയത്.152 സീറ്റില്‍ 77 എണ്ണവും ബിജെപി പിടിച്ചു.44 സീറ്റുകളുമായി എന്‍സിപി രണ്ടാമതായി. നാസിക്കില്‍ 112 സീറ്റില്‍55 എണ്ണവും കരസ്ഥമാക്കിയ ബിജെപി രാജ്താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയെ പുറത്താക്കി അധികാരം പിടിച്ചു.40 സീറ്റുണ്ടായിരുന്ന എംഎന്‍എസ് ഇക്കുറി വെറും മൂന്നു സീറ്റാണ് നേടിയത്.
35 സീറ്റ് നേടി ശിവസേന രണ്ടാമതെത്തി. പല കോര്‍പ്പറേഷനുകളും എന്‍സിപിയില്‍ നിന്ന് പിടിച്ച ബിജെപി നാഗ്പ്പൂര്‍ മെച്ചപ്പെട്ട നിലയില്‍ നിലനിര്‍ത്തുകയും ചെയ്തു, 151 സീറ്റില്‍ 62 എണ്ണം നേടിയാണ് നാഗ്പ്പൂര്‍ ബിജെപി ഇതുവരെ ഭരിച്ചത്. ഈ തെരഞ്ഞെടുപ്പില്‍ ബിജെപി 91 സീറ്റാണ് നേടിയത്,29 സീറ്റുകള്‍ കൂടുതല്‍. കോണ്‍ഗ്രസ് രണ്ടാമതെത്തിയെങ്കിലും 23 സീറ്റേ ലഭിച്ചുള്ളു.
എന്‍സിപി കോട്ടയായിരുന്ന പിംപ്രി ചിഞ്ച്വാഡ( മൊത്തം128 സീറ്റ്) ബിജെപി പിടിച്ചെടുത്തു. ലഭിച്ചത്58 സീറ്റ്.
എന്‍സിപി രണ്ടാമതായി.2012ല്‍ 83 സീറ്റ് ലഭിച്ച അവര്‍ക്ക് ഇക്കുറി 29 സീറ്റേ കിട്ടിയുള്ളു. കോണ്‍ഗ്രസ് കോട്ടയായ സോളാപ്പൂരും ബിജെപി സ്വന്തമാക്കി. ബിജെപിക്ക് ലഭിച്ചത് 25. ശിവസേന 10,കോണ്‍ഗ്രസ് 6. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 45 സീറ്റുകളാണ് ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: