ഇസ്ലാമാബാദ്: ലാഹോര്‍ സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന ഭീകരനെ പാക് സൈന്യം വധിച്ചു. അഫ്ഗാനിസ്ഥാന്റെ അതിര്‍ത്തിയില്‍ നടത്തിയ സൈനിക റെയ്ഡില്‍ ജമാത്ത് ഉല് അരാര്‍ എന്ന ഭീകരസംഘടനയിലെ രണ്ട് അംഗങ്ങളാണ് കൊല്ലപ്പെട്ടത്. ലാഹോര്‍ സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരന്‍ വജിയുള്ള കൊല്ലപ്പെട്ടതായി പാക് സൈന്യം സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസം ലാഹോറിലെ ഡിഫന്‍സ് ഹൗസിംഗ് മേഖലയിലെ കെട്ടിടത്തിലുണ്ടായ സ്ഫോടനത്തില്‍ പത്തുപേര്‍ കൊല്ലപ്പെടുകയും 30 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഒരു റസ്റ്റോറന്റിനു സമീപം നിര്‍മാണം നടന്നുകൊണ്ടിരുന്ന സ്ഥലത്ത് മുന്‍കൂട്ടി വച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.
പാക് സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഡിഫന്‍സ് ഹൗസിംഗ് മേഖല സമ്പന്നരുടെ വാസസ്ഥലമാണ്. ഇവിടെ നിരവധി റസ്റ്റോറന്റുകളും കടകളും ബാങ്കുകളും ഓഫീസുകളും പ്രവര്‍ത്തിക്കുന്നു. അടുത്തകാലത്തുണ്ടായ ഭീകരാക്രമണങ്ങളെത്തുടര്ന്നു ഭീകരര്‍ക്ക് എതിരേ സൈനിക നടപടി ഊര്‍ജിതമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: