ഹൈദരാബാദ് : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ഗോവിന്ദരാജ് പാര്‍ട്ടിക്കും മുതിര്‍ന്ന പ്രവര്‍ത്തകര്‍ക്കുമായി 600 കോടി രൂപ നല്കിയ വിവരം പുറത്ത്.
ആദായ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് കര്‍ണ്ണാടകത്തിലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കിടയില്‍ അന്വേഷണം നടന്നു വരുന്നതിനിടെയാണ് ഈ വിവരം പുറത്തായത്.
ആദായ നികുതി വകുപ്പ് ഇയാളുടെ വസതിയില്‍ കണ്ടെത്തിയ ഡയറിയിലാണ് സംഭാവനക്കാര്യം.
അതേസമയം ഗോവിന്ദരാജ് പാര്‍ട്ടിയിലെ ഉന്നതരെ സ്വാധീനിക്കാന്‍ സംഭാവനയായി നല്‍കിയതാണെന്നും പറയുന്നു. ദല്‍ഹിയിലെ ഉന്നത രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കിടയിലുള്ള സ്വാധീനത്തിന്റെ പേരില്‍ ഇയാള്‍ സംസ്ഥാനത്ത് ഏറെ പ്രശസ്തനാണ്.
ഗോവിന്ദരാജിന്റെ കിടപ്പുമുറിയില്‍ നിന്നും ലഭിച്ച ഡയറിയിലെ കണക്കുകള്‍ പ്രകാരം 2014 ലോക്സഭ തെരഞ്ഞെടുപ്പ് വേളയില്‍ 600 കോടി എഐസിസിക്കും ഉന്നത നേതാക്കള്‍ക്കുമായി നല്‍കിയിട്ടുണ്ട്. ഡയറിയിലെ ഒരു കോളത്തില്‍ ഇയാള്‍ക്ക് പണം നല്‍കിയിട്ടുള്ളവരേയും മറ്റേതില്‍ ഗോവിന്ദരാജ് പണം നല്‍കിയവരെ കുറിച്ചുള്ള വിവരങ്ങളുമാണ് പ്രതിപാദിച്ചിരിക്കുന്നത.
ഇതില്‍ എഐസിസി, എപി, എം. വോറ, എസ്ജി ഓഫീസ്, ആര്‍ജി ഓഫീസ,് ഡിജിഎസ് എന്നിവരക്ക് ഈ പണം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. സ്റ്റീല്‍ ബ്രിഡ്ജുമായി ബന്ധപ്പെട്ട് 65 കോടി കൈപ്പറ്റിയതായും റിപ്പോര്‍ട്ടിലുണ്ട്. ബൃഹത് ബെംഗളൂരു മഹാനഗര പാലിക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏഴ് കോടി നല്‍കിയതായും പറയുന്നുണ്ട്. ഡയറിലെ വിവരങ്ങളെ കുറിച്ച് ഉന്നത അന്വേഷണം നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: