മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസില്‍ ഭാവി പ്രധാനമന്ത്രിയെ കാണുന്നവരുണ്ട്. കാരണം ലളിതം, സമര്‍ഥനായ ഭരണാധികാരിയാണ്, മികച്ച സംഘാടകനാണ്, നല്ല തന്ത്രശാലിയാണ്.താഴെത്തട്ടില്‍ നിന്നുയര്‍ന്നുവന്ന നേതാവാണ് ഈ നാല്പത്താറുകാരന്. മഹാരാഷ്ട്രയിലെ ആദ്യ ബിജെപി മുഖ്യമന്ത്രി. ശിവസേനയുമായി സഖ്യമില്ലെങ്കിലും മികച്ച നേട്ടം കൈവരിക്കാമെന്ന് നെഞ്ചുറപ്പോടെ പറഞ്ഞ നേതാവ്.
കാലങ്ങളായി ബിജെപി ശിവസേനാ സഖ്യമാണ് മഹാരാഷ്ട്രയില്‍. ബാല്‍ താക്കറെയുടെ മരണത്തോടെ ശിവസേന ഉദ്ധവ് താക്കറെയപ്പോലുള്ള ദുര്ബലന്മാരുടെ കൈകളിലായി. പാര്‍ട്ടിക്കുള്ള ജനപിന്തുണ വന്‍തോതില്‍ കുറഞ്ഞു. അതേസമയം ബിജെപിക്കുള്ള പിന്തുണ വര്‍ദ്ധിക്കുകയും ചെയ്തു. ഇത് അളന്നറിഞ്ഞയാളാണ് ഫഡ്നാവിസ്.
മുംെൈബ കോര്‍പ്പറേഷനില്‍ മല്‍സരിക്കാന്‍ സേന 60 സീറ്റ് വച്ച് നീട്ടിയപ്പോള്‍ വേണ്ടെന്ന് പറഞ്ഞത് ഫഡ്നാവിസ് തന്നെ. ഇപ്പോള്‍ ലഭിച്ചത് 82. നേരിയ വോട്ടുകള്‍ക്കാണ് ചിലയിടങ്ങളില്‍ സ്ഥാനാര്‍ഥികള്‍ തോറ്റത്. അല്ലായിരുന്നെങ്കില്‍ ശിവസേനയെ മറികടന്ന് കേവല ഭൂരിപക്ഷം നേടുമായിരുന്നു. ഫഡ്നാവിസ് പറഞ്ഞു. സുതാര്യതയാണ് ബിജെപിയുടെ അജണ്ട. അദ്ദേഹം വ്യക്തമാക്കി. സേനയെ സ്വന്തം തട്ടകത്ത് തകര്‍ക്കുകയെന്ന ദൗത്യമാണ് ഫഡ്നാവിസിന്േറത്.
ബിജെപി സേനാ സഖ്യം തുടരുമെന്നായിരുന്നു പ്രതീക്ഷ. പക്ഷെ 115 സീറ്റ് ചോദിച്ചപ്പോള്‍ 60 സീറ്റ് വച്ചു നീട്ടിയ ഉദ്ധവ് ഏകപക്ഷീയമായാണ് സഖ്യം ഉപക്ഷേിച്ചതും.
തുടര്‍ന്നാണ് സേനയെ പാഠംപഠിപ്പിക്കാന്‍ ഫഡ്നാവിസ് തീരുമാനിച്ചത്. തുടര്‍ന്ന് പ്രചാരണത്തില്‍ മുഴുകി. ബൃഹന്‍ മുംബൈ കോര്്പറേഷനിലെ അഴിമതികള്‍ അക്കമിട്ട് നിരത്തി സേനയെ അടിച്ചിരുത്തി. ഭരണസമിതിയുടെ തീരുമാനങ്ങളില്‍ ഒന്നിലും സുതാര്യതയുണ്ടായിരുന്നില്ലെന്ന് ബോധ്യപ്പെടുത്താന്‍ ഫഡ്നാവിസിനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: