വത്തിക്കാന്‍: കപടമതവിശ്വാസികള്ക്കെതിരെ ഫ്രാന്‍സിസ് മാര്‍പാപ്പ. നാണംകെട്ട ജീവിതം നയിച്ച് വിശ്വാസിയെന്നു പറഞ്ഞു നടക്കുന്നതിനേക്കാള്‍ നിരീശ്വരവാദിയാകുന്നതാണ് നല്ലതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വ്യാഴാഴ്ച വത്തിക്കാനില്‍ നടത്തിയ സ്വകാര്യ കുര്‍ബാനയ്ക്കിടെ മാര്‍പാപ്പയുടെ പരാമര്‍ശം.
പറയുന്നതൊന്ന് പ്രവര്‍ത്തിക്കുന്നത് മറ്റൊന്ന് എന്ന രീതിയില്‍ ജീവിക്കുന്നത് നിന്ദ്യമാണ്. കത്തോലിക്കനാണ്, എല്ലാ ദിവസവും കുര്‍ബാനയില്‍ പങ്കെടുക്കും എന്നെല്ലാം പറയും. അവര്‍ ചെയ്യുന്നതോ? ജോലിക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കില്ല. ജനങ്ങളെ ചൂഷണം ചെയ്യും. നികൃഷ്ടമായ ജോലികള്‍ ചെയ്യും. കള്ളപ്പണം വെളുപ്പിക്കും. ശരിക്കുമൊരു ഇരട്ട ജീവിതം. ഭൂരിഭാഗം ക്രിസ്ത്യാനികളും ഇത്തരക്കാരാണ്, മാര്‍പാപ്പ ചൂണ്ടിക്കാട്ടി.
സാധാരണ വിശ്വാസികള്‍ മാത്രമല്ല, മതപ്രഭാഷണം നടത്തുന്നവരും പുരോഹിതരും വരെ ഇത്തരത്തിലാണെന്നും അദ്ദേഹം പറഞ്ഞു. പുരോഹിതര്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെതിരെ ശക്തമായ താക്കീതും നല്കി. ഇത്തരക്കാര്‍ സാത്താന്റെ കുര്‍ബാനയാണ് അര്‍പ്പിക്കുന്നത്. അവരെ സഭയില്‍ നിന്നു പുറത്താക്കും, മാര്‍പാപ്പ മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: