കോഴിക്കോട്: എല്ലാ വീട്ടിലും പോകാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പാമ്പാടി നെഹ്റു കോളജില്‍ മരിച്ച നിലയില്‍ കാണപ്പെട്ട ജിഷ്ണു പ്രണോയിയുടെ വളയത്തെ വീട് സന്ദര്‍ശിക്കാത്തതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ആദ്യ പ്രതികരണമായാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.
ജിഷ്ണുവിന്റെ മരണത്തിന് ശേഷം പിണറായിയുടെ കോഴിക്കോട്ടെ രണ്ടാമത്തെ സന്ദര്‍ശനമായിരുന്നു ഇന്നലെ. കമ്യൂണിസ്റ്റ് കുടുംബമായ ജിഷ്ണുവിന്റെ വീട് സന്ദര്‍ശിക്കാത്തതിനെക്കുറിച്ച് പരാതിയുണ്ടല്ലോ എന്ന ചോദ്യത്തിന് ”ദുരന്തം സംഭവിച്ച വീട്ടില്‍ ഒരു കുട്ടിയുടെ അമ്മയുടെ പരാതി സ്വാഭാവികമാണ്. അവരങ്ങനെ ആഗ്രഹിക്കുന്നു. എനിക്കും പോകണമെന്ന് ആഗ്രഹമുണ്ട്. ഏതെങ്കിലും ദിവസം പോകും” എന്നായിരുന്നു മുഖ്യമന്ത്രിയുടെ തുടര്‍ന്നുള്ള മറുപടി.
കോഴിക്കോട് ചാലപ്പുറത്ത് ജനതാദള്‍ (യു) പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാറിന്റെ വീട് സന്ദര്‍ശിച്ചതിനു ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടികളൊന്നുമില്ലാതെയായിരുന്നു ഇന്നലത്തെ മുഖ്യമന്ത്രിയുടെ കോഴിക്കോട്ടെ സന്ദര്‍ശനം. ജിഷ്ണുവിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തത് വിവാദമായിരുന്നു. ഇതിനിടയില്‍ വി.എസ്. അച്യുതാനന്ദന് വീട് സന്ദര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: