തൃശൂര്‍: വരള്‍ച്ച സംസ്ഥാനത്തെ കാര്‍ഷിക മേഖലയെ ആകെ ബാധിച്ചുവെന്നും, 30,000 ഹെക്ടര്‍ കൃഷി നശിച്ചവെന്നും മന്ത്രി വി.എസ്. സുനില്‍കുമാര്‍. നെല്‍കൃഷി മാത്രം 27,000 ഹെക്ടര്‍ നശിച്ചു. വരള്‍ച്ചയുടെ ഫലമായി മേയ് ആകുമ്പോഴേക്കും 50,000 ഹെക്ടര്‍ ഭൂമിയിലെ കൃഷി നശിക്കുമെന്നത് ആശങ്കപ്പെടുത്തുന്നവെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പാലക്കാട് ജില്ലയില്‍ 17,000 ഹെക്ടറിലാണ് നെല്‍കൃഷി നശിച്ചത്. 77 ഹെക്ടറില്‍ റബര്‍ കൃഷിക്കും 888 ഹെക്ടറില്‍ പച്ചക്കറി കൃഷിക്കും നാശം സംഭവിച്ചു. 330 ഹെക്ടറിലെ തെങ്ങ് കൃഷിയും കരിഞ്ഞുണങ്ങി. ഇതര കാര്‍ഷിക വിളകളടക്കമാണ് 30,000 ഹെക്ടറില്‍ നാശമുണ്ടാത്. കൃഷി നശിച്ച കര്‍ഷകര്‍ക്കുള്ള 87 കോടി രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്യും. കോള്‍മേഖലയിലെ കര്‍ഷകരുടെ നഷ്ടപരിഹാരം മാത്രം 1.50 കോടി നല്‍കും. തിങ്കളാഴ്ച മുതല്‍ തന്നെ വിതരണം തുടങ്ങും.
നിലവില്‍ ഹെക്ടറൊന്നിന് 13,500 രൂപ വീതം നഷ്ടപരിഹാരമുണ്ട്. കാലാവസ്ഥ ഇന്‍ഷൂറന്‍സായി 12,500 രൂപകൂടി ഉള്‍പ്പെടുത്തി കര്‍ഷകരെ സഹായിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: