മുല്ലശ്ശേരി: കാലാവസ്ഥാ വ്യതിയാനം മൂലമാണ് നെല്പാടങ്ങളില് ഉപ്പ് വെള്ളം കയറി കൃഷി നശിച്ചതെന്നും ഈ കര്‍ഷകരെ പ്രകൃതിദുരന്തത്തിനിരയായ കൃഷിക്കാരില്‍ ഉള്‍പ്പെടുത്തി അടിയന്തിര സഹായം എത്തിക്കുമെന്നും കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. ഉപ്പ് വെള്ളം കയറിയും, വെള്ളമെത്താതെയും കൃഷികള്‍ നശിച്ച പാടശേഖരങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം .ഹെക്ടറിന് 13, 500 രൂപക്ക് പുറമെ പ്രത്യേക സഹായങ്ങള്‍ അനുവദിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മുഖ്യമന്ത്രിയുമായി ആലോചിച്ച് തുക അടിയന്തിരമായി ലഭ്യമാക്കും.കൃഷി നശിച്ച മുഴുവന്‍ കര്‍ഷകര്‍ക്കും യുദ്ധകാലടി സ്ഥാനത്തില്‍ സഹായം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.
സാങ്കേതികമായ കാരണങ്ങള്‍ ചൂണ്ടി കാട്ടി ഉപ്പ് വെള്ളം കയറി നെല്ല് നശിച്ചകൃഷിക്കാര്ക്ക് സഹായം നല്കാന് വകുപ്പില്ലെന്ന് കൃഷി വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ പറയുന്നത് സംബന്ധിച്ച് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഉദ്യോഗസ്ഥരല്ല മന്ത്രി പറയുന്നതാണ് നടപ്പിലാവുകയെന്ന് അദ്ദേഹം പ്രതികരിച്ചു. ‘അടുത്ത വര്‍ഷം മുതല്‍ ഉപ്പ് വെള്ളം കയറി കൃഷി നശിക്കുന്ന സാഹചര്യം ഇല്ലെന്ന് ഉറപ്പു വരുത്തുമെന്നും മന്ത്രി പറഞ്ഞു. ഏനാമാക്കല്‍, ഇടിയഞ്ചിറ റെഗുലേറ്ററുകളിലെ താല്കാലിക തടയണകള്‍ ഒഴിവാക്കി അതിനൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് സ്ഥിരം തടയണകള്‍ നിര്‍മ്മിക്കണമെന്ന കേരള കര്‍ഷകസംഘം ജില്ലാ കമ്മിറ്റിയുടെ ആവശ്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. പാടൂര്‍ തണ്ണീര്‍ കായല്‍’, ഇടിയ യഞ്ചിറ റെഗുലേറ്റര്‍, അന്നകര പാടം വാക കാക്ക തുരുത്തി പാടശേഖരം എന്നിവിടങ്ങളില്‍ മന്ത്രി സന്ദര്‍ശനം നടത്തി.
ജില്ലാ കളക്ടര്‍ കൗശികന്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വിവിധ പാടശേഖര സമിതികളുടെ ഭാരവാഹികള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും മന്ത്രിയോടൊപ്പം പാടശേഖരങ്ങളിലെത്തിയിരുന്നു. പ്രദേശത്ത് ചാര്‍ജുള്ള ഇറിഗേഷന്‍ ഉദ്യേഗസ്ഥനെ കുറിച്ച് ജനപ്രതിനിധികള്‍ പരാതി പറഞ്ഞപ്പോള്‍ പ്രശ്നം പരിശോധിക്കുമെന്നും മന്ത്രി ഉറപ്പ് നല്കി.
എളവള്ളി പഞ്ചായത്തില്‍ വെള്ളമെത്താത്തത് മൂലം കൃഷിനാശം സംഭവിച്ച കാക്കതിരുത്തി പാടശേഖരത്തിലും കൃഷിമന്ത്രി സന്ദര്‍ശനം നടത്തി. 186 ഏക്കറിലെ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരവും അടിയന്തിര ധനസഹായവും നല്കാന് വേണ്ട നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: