തിരുവനന്തപുരം: മാധ്യമരംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന സ്വദേശാഭിമാനി-കേസരി പുരസ്കാരം 28 ന് വൈകിട്ട് 5.30 ന് ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബിന് മുഖ്യമന്ത്രി പിണറായി വിജയന് സമ്മാനിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന് അധ്യക്ഷത വഹിക്കും. വി.എസ്. ശിവകുമാര്‍ എംഎല്‍എ വിശിഷ്ടാതിഥിയായിരിക്കും. മീഡിയാ അക്കാദമി ചെര്‍യമാന്‍ ആര്.എസ്. ബാബു, ഡോ ഡി. ബാബുപോള്‍, ജോണ്‍ ബ്രിട്ടാസ്, എം.ജി. രാധാകൃഷ്ണന്, സി. നാരായണന്, അഡീഷണല്‍ ചീഫ് സെക്രട്ടറി ഷീല തോമസ്, ഐ-പിആര്‍ഡി ഡയറക്ടര്‍ ഡോ കെ. അമ്പാടി എന്നിവര്‍ സംസാരിക്കും. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന് രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. പുരസ്കാര സമര്‍പ്പണച്ചടങ്ങിന് ശേഷം നടി മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്ന നൃത്തപരിപാടി അരങ്ങേറും.
27, 28 തീയതികളില്‍ 60 മികച്ച വാര്‍ത്താ ചിത്രങ്ങള്‍, കാര്ട്ടൂണുകള്, പത്രങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും ടാഗോര്‍ തിയേറ്റര്‍ പരിസരത്ത് സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനം 27ന് രാവിലെ 11ന് അടൂര്‍ ഗോപാലകൃഷ്ണന് നിര്‍വഹിക്കും. സംവിധായകന് ഷാജി എന്‍. കരുണ്‍, മുഖ്യമന്ത്രിയുടെ പ്രസ് അഡൈ്വസര്‍ പ്രഭാവര്‍മ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറി സുധീര്‍നാഥ്, ബി. ജയചന്ദ്രന്, കെ.ആര്. അജയന്, പി. റഹിം തുടങ്ങിയവര്‍ പങ്കെടുക്കും. വൈകിട്ട് നാലിന് മനസ് തുറക്കല്‍ പരിപാടിയില്‍ നിയമസഭാ സാമാജികരും മാധ്യമപ്രവര്‍ത്തകരും പങ്കെടുക്കും. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം പ്രസ്ക്ലബ്ബ് പ്രസിഡന്റ് പ്രദീപ് പിള്ള മോഡറേറ്ററായിരിക്കും. വൈകിട്ട് ആറിന് 150 ല്‍ പരം കാശ്മീരി കലാകാരന്മാര് പങ്കെടുക്കുന്ന നൃത്തപരിപാടിയുമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: