ആലപ്പുഴ: പൊതുമേഖലാ സ്ഥാപനമായ കലവൂര്‍ കെഎസ്ഡിപിയില്‍ ചട്ടങ്ങള്‍ ലംഘിച്ച് ദിവസ വേതനക്കാരായ 31 തൊഴിലാളികളെ പിരിച്ചുവിട്ടു. സിപിഎം താത്പര്യമുള്ളവരെ നിയമിക്കാനാണ് അനധികൃത പിരിച്ചുവിടലെന്ന് ആക്ഷേപമുയരുന്നു.
25 സ്ത്രീതൊഴിലാളികളെയും അഞ്ചു പുരുഷന്മാരെയുമാണ് മുന്നറിപ്പുകൂടാതെ പിരിച്ചുവിട്ടത്. മൂന്നു മുതല്‍ ആറുവര്‍ഷം വരെ തുടര്‍ച്ചയായി പ്രവര്‍ത്തിച്ചവരെയാണ് പുറത്താക്കിയത്. എന്നാല്‍ സിഐടിയു യൂണിയനില്‍ അംഗത്വമുള്ള ഏഴു തൊഴിലാളികളെ നിലനിര്‍ത്തിയിട്ടുമുണ്ട്. ഇതിനെതിരെ ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കാതെ ഒളിച്ചു കളിക്കുകയാണെന്ന് തൊഴിലാളികള്‍ പറയുന്നു.
ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടികള്‍ എന്നിവര്‍ക്കും തൊഴിലാളികള്‍ പരാതി നല്കി. പിരിച്ചുവിടലിനെത്തുടര്‍ന്ന് കുടുംബം പുലര്‍ത്താന്‍പോലും കഴിയാതെ ദുരിതത്തിലായിരിക്കുകയാണിവര്‍.
സിപിഎം നേതാക്കള്‍ക്ക് താത്പര്യമുള്ളവരെ നിയമിക്കാനും മറ്റു തൊഴിലാളി യൂണിയനുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്താനുമാണ് കെഎസ്ഡിപി മാനേജ്മെന്റ് തൊഴിലാളിവിരുദ്ധ സമീപനം സ്വീകരിച്ചതെന്ന് ആക്ഷേപമുണ്ട്.
ഈ നീക്കത്തിനെതിരെ എഐടിയുസി അടക്കമുള്ള ഭരണപക്ഷ അനുകൂല യൂണിയനുകളും പരസ്യപ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: