മുഹമ്മ: വരള്‍ച്ചയുടെ കാഠിന്യം ഏറിയതോടെ മണ്ണഞ്ചേരി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായി. കായലോര മേഖലയില്‍ താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ കുടിവെള്ളം തേടി പരക്കംപായുകയാണ്. മുന്‍കാലങ്ങളില്‍ വരള്‍ച്ച രൂക്ഷമാകുമ്പോള്‍ പഞ്ചായത്ത് മുന്‍കൈയെടുത്ത് ഈ പ്രദേശങ്ങളില്‍ വാഹനങ്ങളില്‍ വെള്ളം എത്തിച്ചിരുന്നു. എന്നാല്‍ കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടും ഇതിനുള്ള നടപടികള്‍ പഞ്ചായത്ത് സ്വീകരിച്ചിട്ടില്ല.
പൊന്നാട്, അമ്പലക്കടവ്, പുത്തന്‍പറമ്പ്, എച്ചിക്കുഴി,ഷണ്മുഖം, വടക്കനാര്യാട് തുടങ്ങിയ പ്രദേശങ്ങളില്‍ ശുദ്ധജലം കിട്ടാക്കനിയായി. കുളങ്ങളും തോടുകളും വറ്റിവരണ്ടത് മൂലം കാര്‍ഷിക ആവശ്യത്തിനുള്ള വെള്ളം പോലും ലഭിക്കുന്നില്ല. മോട്ടോര്‍ പലതവണ പ്രവര്‍ത്തിപ്പിച്ചാലെ കുഴല്‍ കിണറുകളില്‍ നിന്നും അല്‍പ്പമെങ്കിലും വെള്ളം ലഭിക്കു. കായലോര മേഖലകളില്‍ താമസിക്കുന്നവര്‍ കുടങ്ങളില്‍ വെള്ളം ശേഖരിച്ച് തലച്ചുമടായി കൊണ്ടുപോകുന്നത് പതിവ് കാഴ്ചയായി. പല വാര്‍ഡുകളിലും വാട്ടര്‍ അതോറിട്ടിയുടെ ടാപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചില സമയങ്ങളില്‍ മാത്രമേ വെള്ളം ലഭ്യമാകൂ. പടിഞ്ഞാറന്‍ മേഖലകളില്‍ താമസിക്കുന്നവര്‍ക്കും ശുദ്ധജലം ലഭ്യമല്ലാത്ത അവസ്ഥയാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: